Sanchari സഞ്ചാരി

Sanchari  സഞ്ചാരി സഞ്ചാരം: ഉദയങ്ങളും കഥകളും നിങ്ങളും ശേഖരിക്കുന്ന കല.
സഞ്ചാരം അതിർത്തികൾ മറികടക്കുക മാത്രമല്ല, നിങ്ങളുടെ ഉള്ളിലെ അതിർത്തികൾ മറികടക്കുക കൂടിയാണ്.

🌫️ ടൈഗർ ഹിൽ സെമിത്തേരിയിലെ നിഴലുകൾ 🌲കുന്നുകൾക്കിടയിൽ മഞ്ഞുപെയ്യുന്ന കൂനൂരിന്റെ ആരും കാണാത്ത ഒരു മുഖമുണ്ട്. പൈൻ മരങ്ങൾ കാ...
19/08/2026

🌫️ ടൈഗർ ഹിൽ സെമിത്തേരിയിലെ നിഴലുകൾ 🌲

കുന്നുകൾക്കിടയിൽ മഞ്ഞുപെയ്യുന്ന കൂനൂരിന്റെ ആരും കാണാത്ത ഒരു മുഖമുണ്ട്. പൈൻ മരങ്ങൾ കാറ്റിൽ തലയാട്ടുന്ന, ഇടയ്ക്കിടെ വന്ന് മൂടുന്ന തണുത്ത പുകമഞ്ഞ്... അവിടെയാണ് ടൈഗർ ഹിൽ സെമിത്തേരി (Tiger Hill Cemetery) നിശബ്ദമായി സ്ഥിതി ചെയ്യുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലറകൾ. ജീവന്റെ അടയാളങ്ങളേക്കാൾ ശാന്തത തങ്ങിനിൽക്കുന്ന അന്തരീക്ഷം.

പക്ഷേ, നാട്ടുകാർക്കിടയിൽ ഈ സെമിത്തേരിയെക്കുറിച്ച് കേൾക്കുന്ന കഥകൾ അല്പം ഭയവും അതിലേറെ കൗതുകവും ഉണ്ടാക്കുന്നതാണ്.
വൈകുന്നേരങ്ങളിൽ മഞ്ഞ് കൂടുതൽ കനക്കുമ്പോൾ, പഴയ കല്ലറകൾക്കിടയിലൂടെ ആംഗ്ലോ-ഇന്ത്യൻ വസ്ത്ര ധാരിയായ ഒരു സ്ത്രീയുടെ നിഴൽ നടന്നുനീങ്ങാറുണ്ടെന്ന് ചില യാത്രക്കാർ പറയുന്നു. കയ്യിലൊരു പഴയ ചിരാതുമായി നടക്കുന്ന ആ സ്ത്രീ, തണുത്തുറഞ്ഞ വഴിയിലൂടെ നടന്ന് മഞ്ഞിലേക്ക് മറഞ്ഞുപോവുമത്രേ.

പക്ഷേ, പേടിയേക്കാൾ കൂടുതൽ ഈ സ്ഥലത്ത് അനുഭവപ്പെടുക ഒരു പ്രത്യേകതരം ഏകാന്തതയും ആകർഷണവുമാണ്. പഴയ മാഞ്ഞുപോയ അക്ഷരങ്ങൾ കോറിയിട്ട കല്ലറകളിൽ തൊടുമ്പോൾ, നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ ജീവിച്ചുതീർത്ത ആരുടെയൊക്കെയോ ഓർമ്മകൾ കാറ്റിലൂടെ നമ്മെ വന്നുതൊടും.

കൂനൂരിലെ കാപ്പിത്തോട്ടങ്ങളും കാറ്റാടി മരങ്ങളും കാണാൻ പോകുന്നവർ പലപ്പോഴും ഈ വഴിയെ മറന്നുപോകാറുണ്ട്. എന്നാൽ ഒരു നേർത്ത തണുപ്പിൽ, ചരിത്രവും നിഗൂഢതയും ഇടകലർന്ന ഈ സെമിത്തേരിയിലൂടെ നടക്കുമ്പോൾ കിട്ടുന്ന അനുഭവം... അത് വാക്കുകൾക്കതീതമാണ്!

🥀
📍 Location: Tiger Hill Cemetery, Coonoor, Nilgiris

സഞ്ചാരി:- Davood Ibrahim

കുളുക്കുമല! 🌄✨​(ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങളിലേക്ക് ഒരു യാത്ര)​മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനി...
12/08/2026

കുളുക്കുമല! 🌄✨
​(ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങളിലേക്ക് ഒരു യാത്ര)
​മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനിരകൾ, കാറ്റിന്റെ കുളിർമ, പിന്നെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ...

കുളുക്കുമലയെക്കുറിച്ച് കേട്ടതൊന്നും വെറുതെയല്ല എന്ന് അവിടെയെത്തുമ്പോൾ മനസ്സിലാകും! 😍

​പാറക്കെട്ടുകൾ നിറഞ്ഞ വഴിയിലൂടെയുള്ള ആ ജീപ്പ് സവാരി (Off-road Jeep Safari) കുറച്ച് കടുപ്പമാണെങ്കിലും, മലമുകളിലെത്തി ആ സൂര്യോദയം കാണുമ്പോൾ അനുഭവപ്പെടുന്ന ആനന്ദം പറയുക വയ്യ! 🌅

​മേഘക്കടലിനു മീതെ സൂര്യൻ പൊന്നുരുക്കി ഒഴിക്കുന്ന ആ കാഴ്ച ഏതൊരു യാത്രാപ്രേമിയുടെയും മനസ്സ് നിറയ്ക്കും. പ്രകൃതിയുടെ വശ്യത മുഴുവൻ ആവാഹിച്ചെടുത്ത ഒരു മാന്ത്രിക ലോകം! ☁️🍃

​നിങ്ങളും ഒരു യാത്രാപ്രേമിയാണെങ്കിൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ് കുളുക്കുമലയിലെ ഈ പുലർകാല കാഴ്ച! ❤️

സഞ്ചാരി:- Davood Ibrahim

🏔️ മരണത്തോടും പ്രതികൂല കാലാവസ്ഥയോടും പൊരുതി ജയിച്ച 'അമാനുഷികൻ': നിർമൽ പുർജ! 🚩​"നിങ്ങൾക്ക് കഴിവില്ലെന്ന് ലോകം പറയുമ്പോൾ, ...
03/08/2026

🏔️ മരണത്തോടും പ്രതികൂല കാലാവസ്ഥയോടും പൊരുതി ജയിച്ച 'അമാനുഷികൻ': നിർമൽ പുർജ! 🚩

​"നിങ്ങൾക്ക് കഴിവില്ലെന്ന് ലോകം പറയുമ്പോൾ, അവരോട് വായടക്കാൻ പറയരുത്... നിങ്ങളുടെ പ്രവൃത്തി കൊണ്ട് അത് തെളിയിക്കുക!" — ഈ വാക്കുകൾ വെറുമൊരു ഉപദേശമല്ല, നിർമൽ പുർജ എന്ന നേപ്പാളി പർവതരോഹകന്റെ ജീവിതമാണ്! 🇳🇵✨

​ലോകത്തിലെ 8,000 മീറ്ററിന് മുകളിൽ ഉയരമുള്ള 14 കൊടുമുടികളും കീഴടക്കുക എന്നത് ഏതൊരു പർവതാരോഹകന്റെയും അന്തിമ സ്വപ്നമാണ്. മുൻപ് വർഷങ്ങളെടുത്ത് (ഏകദേശം 8 വർഷത്തോളം) മാത്രം പൂർത്തിയാക്കിയിരുന്ന ഈ ദൗത്യം, 6 മാസവും 6 ദിവസവും (189 ദിവസങ്ങൾ!) കൊണ്ട് പൂർത്തിയാക്കിയാണ് നിർമൽ പുർജ ലോകത്തെ അമ്പരപ്പിച്ചത്. "Project Possible 14/7" എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്.

​🌟 നിർമൽ പുർജയെ വേറിട്ടു നിർത്തുന്ന ചില അത്ഭുതങ്ങൾ:
​ഗുർഖാ റൈഫിൾസിൽ നിന്ന് കൊടുമുടികളിലേക്ക്: ബ്രിട്ടീഷ് ആർമിയിലെ പ്രശസ്തമായ 'ഗുർഖാ റൈഫിൾസിലും' തുടർന്ന് യുകെ സ്‌പെഷ്യൽ ബോട്ട് സർവീസിലും (SBS) സേവനമനുഷ്ഠിച്ച ശേഷമാണ് നിർമൽ തന്റെ പർവതാരോഹണ സ്വപ്നങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്.

​കെ-2 വിലെ ശീതകാല ചരിത്രം (K2 Winter Expedition): ശൈത്യകാലത്ത് ലോകത്തിലെ ഏറ്റവും അപകടകാരിയായ K2 കൊടുമുടി (8,611 മീറ്റർ) ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ ആദ്യമായി കീഴടക്കിയ 10 അംഗ നേപ്പാളി സംഘത്തിന് നേതൃത്വം നൽകിയത് നിർമൽ ആയിരുന്നു.

സ്വന്തം റെക്കോർഡുകൾ നേടുന്നതിനിടയിലും, വഴിവക്കിൽ മരണത്തോട് മല്ലടിച്ച മറ്റ് സഞ്ചാരികളെ തന്റെ ജീവൻ പണയം വെച്ചും അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്.

​'14 Peaks' നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി: അദ്ദേഹത്തിന്റെ ഈ സാഹസിക യാത്രയെ ആസ്പദമാക്കി തയ്യാറാക്കിയ 14 Peaks: Nothing Is Impossible എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഏതൊരു യാത്രാപ്രേമിയെയും ആവേശം കൊള്ളിക്കുന്ന ഒന്നാണ്! 🎬

​പർവതാരോഹണം എന്നത് കേവലം ഒരു വിനോദമല്ല, മറിച്ച് മനസ്സിന്റെയും ശരീരത്തിന്റെയും അതിരുകളില്ലാത്ത നിശ്ചയദാർഢ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത വ്യക്തിത്വമാണ് 'നിംസ്ദായ്'.
​സ്വപ്നങ്ങൾ എത്ര വലുതാണെങ്കിലും അചഞ്ചലമായ പ്രയത്നമുണ്ടെങ്കിൽ അത് നേടിയെടുക്കാം എന്നതിന്റെ ജീവിക്കുന്ന തെളിവ്! ❤️🏔️


ഒരു പർവതാരോഹകനെ സംബന്ധിച്ച് മരണം എന്നത് എപ്പോഴും അവരുടെ തൊട്ടടുത്തു തന്നെയുണ്ടാകും; പ്രത്യേകിച്ച് "മരണത്തിന്റെ മേഖല" (Death Zone - 8000 മീറ്ററിന് മുകളിലുള്ള പ്രദേശം) എന്ന് വിളിക്കപ്പെടുന്ന ഉയരങ്ങളിൽ ജീവവായുവിന് വരെ ക്ഷാമമുള്ളപ്പോൾ.
​എന്നാൽ നിർമൽ പുർജയുടെ വാക്കുകളിൽ:

​"മരണത്തെ ഞാൻ ഭയക്കുന്നില്ല, കാരണം മരണം യാഥാർത്ഥ്യമാണ്. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ നമ്മൾ എന്ത് ചെയ്തു എന്നതിലാണ് കാര്യം. മരണം എന്നെ നോക്കി ചിരിക്കുമ്പോൾ, ഞാൻ തിരിച്ച് അതിനേക്കാൾ ഉറക്കെ ചിരിക്കും!"

​സ്വന്തം ജീവൻ അപകടത്തിലായപ്പോഴും, വഴിയിൽ മരണത്തോട് മല്ലടിച്ച അപരിചിതരായ മറ്റ് പർവതാരോഹകർക്ക് സ്വന്തം ഓക്സിജൻ സിലിണ്ടറുകൾ നൽകി അവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം മടിച്ചില്ല. സ്വന്തം റെക്കോർഡിനേക്കാൾ മറ്റൊരാളുടെ ജീവന് വില കല്പിച്ച ആ നിമിഷങ്ങളാണ് അദ്ദേഹത്തെ കേവലം ഒരു സഞ്ചാരി എന്നതിനേക്കാൾ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയാക്കുന്നത്.
​മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്, കൊടുമുടികളുടെ മുകളിൽ കയറി നിന്നുകൊണ്ട് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു —

"Nothing is Impossible!" (അസാധ്യമായി ഒന്നുമില്ല!) 🚩✨

ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും രണ്ടാം തവണയും കീഴടക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാനിലെ 'ബ്രോഡ് പീക്ക്' (Broad Peak) കൊടുമുടി കയറുന്നതിനിടയിലാണ് കടുത്ത ഹിമപാതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ തേടിയെത്തിയത്.
​തന്റെ അവസാന യാത്രയ്ക്ക് മുൻപ് സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഏതൊരു യാത്രാപ്രേമിയുടെയും ഉള്ളുലയ്ക്കുന്നതാണ്:

​"ബ്രോഡ് പീക്ക്, എനിക്ക് സുരക്ഷിതമായി മുകളിലേക്കും തിരിച്ച് താഴേക്കും എത്തുവാൻ വഴി തരണം എന്നല്ലാതെ മറ്റൊന്നും ഞാൻ ചോദിക്കുന്നില്ല... എത്ര അനുഭവസമ്പത്തുണ്ടെങ്കിലും ഒരു പർവതത്തെയും ഞാൻ നിസ്സാരമായി കാണാറില്ല."

​പർവതാരോഹണ ചരിത്രത്തിൽ അസാധ്യമായതിനെ സാധ്യമാക്കി കാണിച്ചുതന്ന, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യാത്രാപ്രേമികൾക്ക് പ്രചോദനമായ 'നിംസ്ദായ്'... പർവതങ്ങൾ നിങ്ങളെ എന്നും ഓർമ്മിക്കും! 🏔️🕊️

​Nirmal "Nimsdai" Purja ❤️😢🌹

​📌

ഞാൻ ലണ്ടനിൽ കണ്ടതും കേട്ടതും(ഭാഗം 1)യാത്രകളോട് എന്നും പ്രണയമാണല്ലോ. ...❤️    kingston university യിൽ ബിസിനസ്‌ മാനേജ്മെന്...
31/07/2026

ഞാൻ ലണ്ടനിൽ കണ്ടതും കേട്ടതും
(ഭാഗം 1)

യാത്രകളോട് എന്നും പ്രണയമാണല്ലോ. ...❤️
kingston university യിൽ ബിസിനസ്‌ മാനേജ്മെന്റ് പൂർത്തിയാക്കിയ അമ്പുടു വിന്റെ കോൺവൊക്കേഷൻ... അമ്മയും ചാച്ചനും വരണമെന്ന് പറഞ്ഞപ്പോ ന്നാൽ പിന്നെ പോയാലോന്നായി , അങ്ങനെയാണ് നല്ല തിരക്കിനിടയിലും കുറച്ചു ദിവസങ്ങൾ ലണ്ടൻ യാത്രയ്ക്കായി മാറ്റിവെച്ചത് .

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹീത്രൂ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ നിമിഷം മുതൽ തന്നെ ഓരോ കാഴ്ചയും മറ്റൊരു ലോകത്തിലേക്ക് വാതിൽ തുറന്നതുപോലെ അത്ഭുതപ്പെടുത്തുന്നത് ആരുന്നു . ന്നിട്ടും നമ്മുടെ നാട് കട്ടുമുടിച്ച കള്ളന്മാരുടെ നാട്ടിലേക്ക് എത്തിയതിന്റെ വല്ലാത്തൊരു ചടപ്പ് തോന്നിയിരുന്നു ആദ്യം . പക്ഷേ പതിയെ ഉള്ളിൽ പുതിയ കാഴ്ചകളുടെ ആവേശം നിറയുന്നതറിഞ്ഞു.

നേരെ പോയത് ലണ്ടനിലെ പ്രശസ്ത നഗരമായ ചെൽസിയിലെ ഹിൽട്ടൻ ഹോട്ടലിലേക്ക് ആണ് .കുറച്ചു കൂടി ചിലവ് കുറഞ്ഞ എയർബിൻബി യിൽ താമസിക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അച്ഛനും മകനും കൂടി തിരഞ്ഞെടുത്തത് ആ ഹോട്ടൽ ആണ്.

പഴമയും പുതുമയും സമന്വയിപ്പിച്ച ആ പ്രദേശം ആദ്യ കാഴ്ചയിൽ തന്നെ മനസ്സിനെ കീഴടക്കിയെന്ന് പറയാതെങ്ങനെ. നമ്മുടെ വിക്ടോറിയ ടെർമിനൽസിനെ ഓർമ്മിപ്പിക്കുന്ന കെട്ടിടങ്ങളും പാർക്കുകളും പൂന്തോട്ടങ്ങളും പച്ചപ്പും വിളഞ്ഞു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഒക്കെയായി കണ്ണിനേയും മനസിനെയും ഒരേപോലെ കീഴടക്കുന്ന നാട് ആണ് ലണ്ടൻ . ..

ജൂലൈ 20 ന് ലണ്ടൻ എന്നെ വരവേറ്റത് പൊള്ളുന്ന വേനൽച്ചൂടോടെയല്ല, മെല്ലെ തഴുകിയെത്തുന്ന ഇളം തണുപ്പുള്ള ചെറിയ കാറ്റോടെയായിരുന്നു. നഗരമാകെ വർണപ്പൂക്കളുടെ ചിരി നിറഞ്ഞിരിക്കുന്നു ഓരോ പാർക്കും, ഓരോ തെരുവോരവും, ഓരോ വീടിന്റെ മുറ്റവും ജനൽപ്പാളികളുമെല്ലാം പൂക്കളാൽ അലങ്കരിച്ച ഒരു കലാസൃഷ്ടിപോലെ തോന്നി. തെംസ് നദിക്കരയിലെ സായാഹ്നങ്ങളും, മേഘങ്ങൾക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന സൂര്യനും, ചരിത്രം ഉറങ്ങുന്ന കെട്ടിടങ്ങളും ചേർന്ന് ലണ്ടനെ ഒരു നഗരമെന്നതിലുപരി, ജീവിക്കുന്ന ഒരു ചിത്രമാക്കി മാറ്റിയിരിക്കുന്നു .

ഈ സമയത്ത് ലണ്ടന് ഒരു പ്രത്യേക ഭംഗിയാണ് . അത് വെറും കാലാവസ്ഥാ മാറ്റമല്ല , നഗരത്തിന്റെ മുഴുവൻ ഭാവവും മാറുന്ന സമയമാണ്. വേനലിന്റെ കാഠിന്യം കുറയാൻ തുടങ്ങുന്ന ജൂലൈ അവസാന ദിവസങ്ങൾ…

പകൽസമയത്ത് സൂര്യപ്രകാശമുണ്ടെങ്കിലും പൊള്ളുന്ന ചൂടല്ല, വീശിയെത്തുന്ന മൃദുവായ കാറ്റിന് സുഖമുള്ള തണുപ്പിന്റെ സ്പർശം . ആകാശം തെളിഞ്ഞ നീലയും ചിലപ്പോൾ വെളുത്ത മേഘങ്ങൾ നിറഞ്ഞതും, അത്തരമൊരു ആകാശത്തിന് കീഴിൽ ലണ്ടന്റെ ചരിത്രസ്മാരകങ്ങളും പാലങ്ങളും പൂന്തോട്ടങ്ങളുമെല്ലാം മനോഹരമായിരിക്കുന്നു .
നഗരം മുഴുവൻ പൂക്കളാൽ നിറഞ്ഞിരുന്നു ,പാർക്കുകളിലെ യമണ്ടൻ റോസാപ്പൂക്കൾ, ലാവെൻഡർ, ഡാലിയ, ഹൈഡ്രേഞ്ചിയ, നിറയെ നിറങ്ങളിലുള്ള സമ്മർ ഫ്ലവേഴ്സ് എന്നിവ പൂത്തുലഞ്ഞ് നിൽക്കുന്നു. വീടുകളുടെ ജനൽപ്പാളികളിൽ തൂക്കിയിരിക്കുന്ന hanging flower baskets, തെരുവോരങ്ങളിലെ പൂച്ചെടികൾ, ചെറിയ കഫേകളുടെ മുന്നിലെ പൂക്കളാലങ്കാരങ്ങൾ , ഇവയൊക്കെ നഗരത്തിന് ഒരു ചിത്രത്തിന്റെ ഭംഗി നൽകിരിക്കുന്നു .

“മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ”വിളക്കുകാലുകളെയും എണിയുമായി വിളക്ക്കാലുകളിൽ എണ്ണയൊഴിക്കാൻ എത്തുന്ന കുഞ്ചക്കനെയും ദാസനെയും ചന്ദ്രികയെയും കുറമ്പിയമ്മയെയും കൗസുവിനെയും അച്ചുവിനെയും ലീലയെയും റൈറ്റർ ദാമുവിനെയും ഒക്കെ ഓർമ്മിപ്പിക്കുന്ന വിളക്കു കാലുകൾ എവിടെയും. .. എന്തോ ഒരു നൊമ്പരം മനസിലെവിടെയോ കൂട് കൂട്ടും പോലെ. ..

റൂമിലെത്തി കുളിച്ചു വേഷം മാറി ക്ഷീണം പോലും മറന്ന് തെംസ് നദിക്കരയിലേക്ക് നടക്കുമ്പോൾ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോളമായി, പുറത്തിറങ്ങിയതേ തണുത്ത കാറ്റും കൂട്ടിനെത്തി, ഡെനിം ജാക്കറ്റ് ന് തടുക്കാൻ കഴിയാത്ത തണുപ്പിനെ മറികടക്കാൻ ഞാൻ നടത്തത്തിന് സ്പീഡ് കൂട്ടി ....

ഒരു ബഹളങ്ങളുമില്ലാത്ത നാട് , ഇവിടുത്തെ മനുഷ്യരൊക്കെ എവിടെ പോയെന്ന് മൂക്കത്ത് വിരൽ വെച്ച് അമ്പുടുനോട്‌ ചോദിച്ചു ... വാഹനങ്ങളും പൊതുവെ കുറവ് ... ഒന്നുകിൽ ജോലിയിൽ അല്ലെങ്കിൽ ഏതെങ്കിലും പബ്ബിൽ ഉണ്ടാവും എല്ലാരുമെന്ന് മറുപടി ...
പൂക്കളും ചെടികളും കണ്ടു excited ആയി തുള്ളിച്ചാടി നടക്കുന്ന എന്നെ പിറകീന്ന് രണ്ടാളും കളിയാക്കുന്നതൊന്നും നമ്മൾ മൈൻഡ് ചെയ്യാനേ പോയില്ല,. ഞാനേതോ മായിക ലോകത്ത് എത്തിയ പോലെ ആയിരുന്നു ശരിക്കും... ഓരോ രാജ്യ കാണുമ്പോഴും എനിക്ക് ഇതേ ഫീൽ ആണ് 🥰

അപ്പോഴാണ് പെട്ടെന്ന് അതിശയിപ്പിക്കുന്ന സ്പീഡിൽ ഒരു വാഹനം നമ്മളുടെ തൊട്ടരികിലൂടെ ചീറി പാഞ്ഞത്. .. വാഹനമല്ല !, ഒരു അത്യാധുനിക elactronic വീൽ ചെയർ ആരുന്നു. .. ഇലക്ട്രോണിക് വീൽചെയറിൽ ശാന്തമായി മുന്നേറുന്ന ആ മനുഷ്യനെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ സഡൻ ബ്രേക്ക്‌ ഇട്ടത് പോലെ നിന്നു പോയി. സ്റ്റീഫൻ ഹോക്കിങ്ങിന്റെ പുഞ്ചിരിയും പോരാട്ടവീര്യവും മനസ്സിൽ തെളിഞ്ഞുവന്നു. ശരീരം ചിലപ്പോൾ മനുഷ്യനെ പരിമിതപ്പെടുത്താം,പക്ഷേ അറിവിനെയും സ്വപ്നങ്ങളെയും ഒരിക്കലും ബന്ധിച്ചിടാനാവില്ലെന്ന് നമ്മെ പഠിപ്പിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞപ്പോൾ ആ അപരിചിതനെ ഞാൻ ഏറെ ബഹുമാനത്തോടെയും അത്ഭുതത്തോടെയും നോക്കിനിന്നു പോയി.

നടന്ന് നമ്മൾ തെംസ് നദിക്കരയിൽ എത്തിയിരിക്കുന്നു സായാഹ്നത്തിന്റെ മൃദുലമായ വെളിച്ചത്തിൽ കണ്ണാടിപോലെ ശാന്തമായി കിടന്ന ജലാശയം, അതിലൂടെ ഒഴുകിയെത്തിയ തണുത്ത കാറ്റ്, നദിയുടെ മറുകരയിൽ നിന്ന് ഉയരുന്ന ഹെലികോപ്റ്ററുകൾ തീരത്ത് വിശ്രമിക്കുന്ന പക്ഷികൾ, ചെറിയതും വലുതുമായ ബോട്ടുകൾ കൂണ് പോലെ നിരന്നു കിടക്കുന്ന പബ്ബുകളിൽ ജീവിതം ആഘോഷമാക്കുന്ന മനുഷ്യർ എല്ലാം ചേർന്ന് ഒരു ക്യാൻവാസിൽ വരച്ച ദൃശ്യം പോലെ തോന്നി. പ്രകൃതി നിശ്ശബ്ദമായി മനുഷ്യനോട് സംസാരിക്കുന്നതുപോലെയുള്ള ഒരു അനുഭവം. തിരക്കേറിയ നഗരത്തിന്റെ ഹൃദയത്തിലും ഇങ്ങനെ ശാന്തതയെ സംരക്ഷിച്ചുവെച്ചിരിക്കുന്ന ലണ്ടനോട് വല്ലാത്ത പ്രണയം തോന്നിപ്പോയി. ..

എത്ര നേരം അവിടെ നിന്നുവെന്ന് ഓർമ്മയില്ല , വിശന്നു തുടങ്ങിയപ്പോ ആഹാരം കഴിക്കാൻ അടുത്ത് കണ്ട പബ്ബിലേക്ക് കയറി, നെറ്റിയിലും പുരികത്തിലും ചുണ്ടിലും പുക്കിളിലും പിയേഴ്‌സിങ് ചെയ്ത വെളുത്ത സുന്ദരി പെൺകുട്ടികൾ ബിയർ ഗ്ലാസുകളുമായി സൊറ പറഞ്ഞിരിക്കുന്നു . അവരുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് നദിയിലേക്ക് അഭിമുഖമായി ഇട്ടിരിക്കുന്ന ടേബിളിൽ നമ്മളും സ്ഥാനം പിടിച്ചു. ... പിന്നെയും പെൺ കുട്ടികളിലേക്ക് നോട്ടം പോയപ്പോൾ അമ്മയ്ക്കും കുത്തണോ അതുപോലെ ന്ന് അമ്പുടു പറയുന്നു അച്ഛനും മോനും ചിരിക്കുന്നു .. പാതി കേട്ടെങ്കിലും കാര്യമാക്കാതെ വീണ്ടും പെൺ കുട്ടികളിലേക്ക് .... തൊട്ടടുത്ത ടേബിളിൽ വേറെ രണ്ടും മനുഷ്യർ തമ്മിൽ ചുണ്ടുകൾ ചേർത്തു വെക്കുന്നു. .. ഒരിത്തിരി കുശുമ്പ് ഉണ്ടോ ഏയ്‌ ഒട്ടൂല്ല 🙊....

ഒരു ഫിഷ് and ചിപ്സ് ഉം വേറെന്തോ ഒന്ന് കൂടി ഓർഡർ ചെയ്തു ഭക്ഷണം കഴിച്ചു ബിൽ നോക്കുമ്പോ 47 പൗണ്ട്. .. അമ്പുടും ഞാനും ഗിരിയെ നോക്കി പല്ലിളിച്ചു കാട്ടി 😬...
ഇനി ശ്രദ്ധിച്ചോളാമെന്ന് അത്രേള്ളൂ. ..

അവിടുന്നിറങ്ങുമ്പോഴേക്കും നല്ല ക്ഷീണം തോന്നിയിരുന്നു ... നേരെ ടെസ്കോ യിൽ കയറി , ബിയറും കുറച്ചു സ്‌നാക്ക്സും വാങ്ങി റൂമിൽ പോയി, ബിയർ കുടിച്ചതെ ഓർമ്മയുള്ളു കണ്ണ് തുറക്കുമ്പോൾ സമയം രാത്രി 8 മണി ...

ഫ്രഷ് ആയി പുറത്ത് ഇറങ്ങുമ്പോ നല്ല വെളിച്ചം പകൽ പോലെ ... 9 30 എങ്കിലും ആയി ഒന്ന് സന്ധ്യ ആയ ഫീൽ ഉണ്ടാവാൻ ....

സഞ്ചാരി:- Dimple Girish

#സഞ്ചാരി

തേക്കടി കായലിലെ ആ ബോട്ടിങ് ...🌿പെരിയാറിന്റെ നിശ്ശബ്ദതയിൽ നീങ്ങുമ്പോൾ, കാടിന്റെ ഹൃദയത്തിൽ നിന്നൊരു കുളിരുകാറ്റ്. ഭാഗ്യം ഉ...
22/04/2026

തേക്കടി കായലിലെ ആ ബോട്ടിങ് ...🌿

പെരിയാറിന്റെ നിശ്ശബ്ദതയിൽ നീങ്ങുമ്പോൾ, കാടിന്റെ ഹൃദയത്തിൽ നിന്നൊരു കുളിരുകാറ്റ്. ഭാഗ്യം ഉണ്ടെങ്കിൽ ആനക്കൂട്ടങ്ങൾ വെള്ളം കുടിക്കുന്നതും, കാട്ടുപോത്ത് പുല്ലുമേയുന്നതും, ജലപ്പക്ഷികൾ ചിറകടിക്കുന്നതും... എല്ലാം കണ്ണിനു മുന്നിൽ ചലച്ചിത്രം പോലെ.

അവധിക്കാലം കുട്ടികൾക്കൊപ്പം ആസ്വദിക്കാൻ പറ്റിയൊരിടം. 💚

ചൂട് സമയം ആയതിനാൽ ജലനിരപ്പ് കുറവാണ്. ജല ദൗർലഭ്യം കാരണം വെള്ളം കുടിക്കാൻ ജീവികൾ എത്തുന്നത് കൊണ്ട് അവയെ കാണാൻ സാധ്യത കൂടുതൽ ആണ്.


മധുരൈ – തമിഴ്നാടിന്റെ സാംസ്കാരിക ഹൃദയം. തമിഴ്നാട്ടിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിൽ ഒന്നായ മധുരൈ, ഇന്ത്യയുടെ ദക്ഷിണ ഭാഗത്...
16/04/2026

മധുരൈ – തമിഴ്നാടിന്റെ സാംസ്കാരിക ഹൃദയം.

തമിഴ്നാട്ടിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിൽ ഒന്നായ മധുരൈ, ഇന്ത്യയുടെ ദക്ഷിണ ഭാഗത്തെ ഒരു സാംസ്കാരികവും ആത്മീയവുമായ കേന്ദ്രമാണ്.

മധുരൈയുടെ പ്രധാന ആകർഷണം മീനാക്ഷി അമ്മൻ ക്ഷേത്രം ആണ്. ദേവി മീനാക്ഷിയെയും ഭഗവാൻ സുന്ദരേശ്വരനെയും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ദ്രാവിഡ ശൈലിയിലുള്ള ഗോപുരങ്ങളും സൂക്ഷ്മമായ ശില്പങ്ങളും കൊണ്ടാണ് പ്രശസ്തം. ദിവസേന ആയിരക്കണക്കിന് ഭക്തരും സന്ദർശകരും ഇവിടെ എത്തുന്നു.

ഭക്ഷണ സംസ്കാരത്തിലും മധുരൈ പ്രശസ്തമാണ്. ഇവിടെ ലഭിക്കുന്ന ദക്ഷിണേന്ത്യൻ വിഭവങ്ങൾ, പ്രത്യേകിച്ച് ഇടലി, ദോശ, ജിഗർതണ്ട പോലുള്ള പ്രത്യേക പാനീയങ്ങൾ, നോൺ വെജ് ഐറ്റങ്ങളുടെ നീണ്ട മെനു എന്നിവ ഭക്ഷണപ്രേമികളെ ആകർഷിക്കുന്നവയാണ്.

“Thoonga Nagaram” (ഉറങ്ങാത്ത നഗരം) എന്നറിയപ്പെടുന്ന മധുരൈയിൽ രാത്രി മുഴുവൻ ഭക്ഷണം ലഭ്യമാകുന്ന നിരവധി കടകളും സ്റ്റാളുകളും കാണാം.
മധുരൈയിലെ റോഡ്‌സൈഡ് ഫുഡ് സ്റ്റാളുകൾ ഭക്ഷണത്തിന്റെ യഥാർത്ഥ രുചി അനുഭവിപ്പിക്കും. രാത്രി സമയത്ത് ഭക്ഷണം കഴിക്കാൻ ഇവിടം വളരെ പ്രശസ്തമാണ്.
തെരുവുകളിൽ ചെറിയ ഷോപ്പുകളും ലോക്കൽ മാർക്കറ്റുകളും രാത്രി വൈകിയും തുറന്നിരിക്കും. വസ്ത്രങ്ങൾ, ഹാൻഡിക്രാഫ്റ്റ്, സ്മരണികകൾ അങ്ങനെ കാഴ്ചകൾ ഏറെയാണ് രാത്രി കാല മാർക്കറ്റുകളിൽ

സഞ്ചാരി:- സേതു ലത

Hambi എന്ന മാസ്മരിക ലോകം----------------------------------------------------------------------കുറെ നാള്‍  ആയിട്ട് ഒരു സോ...
05/04/2026

Hambi എന്ന മാസ്മരിക ലോകം
----------------------------------------------------------------------
കുറെ നാള്‍ ആയിട്ട് ഒരു സോളോ ട്രിപ്പ് പോകണമെന്ന് ഉള്ള ആഗ്രഹം മനസ്സിനെ വല്ലാതെ മതിക്കുന്ന ഒരു സായാഹ്നത്തിലെ ഒരു തണുപ്പ് ഉള്ള രാത്രിയില്‍ ഇരിക്കുകയായിരുന്നു.അങ്ങനെ ആണ് Hambi പോകാനുള്ള plan മനസ്സിലേക്ക് ഒരു തണുത്ത മദ maaruthan ആയികടന്ന്വരുന്നത്.രാവിലെ ബാംഗ്ലൂർ നിന്ന് ട്രെയിൻ കയറി Hambi എന്ന ചരിത്രപരമായ നാട്ടിലേക്ക് എത്തി.പോകുന്നതിനു മുമ്പ് പോകുന്ന നഗരത്തെ കുറിച്ച് പഠിക്കുന്ന ഒരു ശീലം സഫാരി ചാനല്‍ കണ്ടിട്ട് ചെയ്യാന്‍ ആരംഭിച്ച ഒരു ശീലം ആണ്.ഈ യാത്രയില്‍ അത് പതിവുപോലെ ചെയ്തിരുന്നു.Hambi അത് ഒരു മാസ്മരിക നഗരം ആണ്.ബസ് Hampi യുടെ അടുത്തേക്ക് എത്തുമ്പോള്‍ തന്നെ നമ്മൾ ഒരു പുരാതന നഗരത്തില്‍ എത്തുന്ന ഒരു അനുഭവം നമ്മുക്ക് പകരുന്നത് കാണാന്‍ സാധിക്കും.പഴയ കാലത്തെ പ്രൗഢമായ എന്നാല്‍ തകർന്ന് പോയ കുറെ nirmithikal നമ്മുടെ കാഴ്ചയുടെ അടിത്തട്ടിലേക്ക് കടന്ന് വരുന്നത് നമ്മുക്ക് കാണാന്‍ സാധിക്കും.750 വര്‍ഷങ്ങള്‍ മുമ്പ് ഒരു നഗരത്തിന്റെ തലസ്ഥാന നഗരമായ ഈ നഗരത്തില്‍ അതിന്റെ പകിട്ട് ഒട്ടും പോയിട്ട് ഇല്ലല്ലോ എന്ന് തോന്നുന്ന വിധത്തില്‍ അത് അങ്ങനെ നമ്മുടെ മുന്നില്‍ പഴമയുടെ പ്രൗഢമായ ഓര്‍മകളില്‍ നമ്മുടെ മനസ്സിനെ വലിച്ച് ഇടുന്ന പോലെ നമ്മുക്ക് തോന്നുന്ന ഒരു മായാജാലം പോലെ തെളിഞ്ഞു വരാന്‍ തുടങ്ങും.അമ്പലങ്ങള്‍, പഴയ കൊട്ടാരം അങ്ങനെ ഒരു പിടി ചരിത്രപരമായ കാലത്തെ കാര്യങ്ങൾ നമ്മുക്ക് അവിടെ കാണുവാനും ആ കാലത്തെ ജീവിതങ്ങളെ മുന്നില്‍ ഒരു സിനിമ പോലെ കാണാന്‍ സാധിക്കുന്ന ഒരു വല്ലാത്ത അനുഭവം ആ നഗരം നമ്മുക്ക് നല്‍കുന്നു.ഏത് വലിയ നഗരവും ഒരിക്കല്‍ കല്ലുകള്‍ അവശേഷിക്കുന്ന nirmithikal ആകും എന്ന ചരിത്രപരമായ തെളിവുകള്‍ കൂടി നമ്മുക്ക് അവിടുന്ന് കാണാനും മനസ്സിലാക്കാനും സാധിക്കും.ചരിത്രത്തെ ഇഷ്ട്ടം ഉള്ളവര്‍ അല്ലെ ചരിത്രപരമായ കാര്യങ്ങളെ അറിയാനും അനുഭവിക്കാനും ഇഷ്ട്ടം ഉള്ള എല്ലാ സഞ്ചാരികളും ഒരിക്കല്‍ പോയി കണ്ടു അനുഭവിക്കണം എന്ന് ഞാന്‍ മനസ്സിലാക്കിയ ഒരു നഗരം ആണ് Hambi.പോകുമ്പോള്‍ വെറും യാത്രികന്‍ ആകാതെ ഒരു ചരിത്ര അന്വേഷി ആയി നമ്മൾ അവിടേക്ക് കടന്ന് ചെല്ലണം ഇല്ലെങ്കില്‍ കുറെ കല്ലുകള്‍ കൂട്ടി ഇട്ടിരിക്കുന്ന ഒരു നഗരം ആയി മാത്രമേ നമ്മുക്ക് അതിനെ കാണാന്‍ കഴിയൂ.

Sanchari:- Vijo George Vellanayil

Address

Kovalam Beach
Thiruvananthapuram
695527

Website

Alerts

Be the first to know and let us send you an email when Sanchari സഞ്ചാരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sanchari സഞ്ചാരി:

Shortcuts

Share