22/11/2020
ഇന്ത്യയിൽ പൊതുവായും ഉത്തരേന്ധ്യയിൽ പ്രത്യേകിച്ചും നടക്കുന്നതെന്തെന്ന് തലയ്ക്ക് വിവരമുള്ളവർക്കെല്ലാം അറിയാം. ഹിന്ദു വർഗ്ഗീയ വാദം എന്ന ദുർഭൂതത്തെ അഴിച്ചുവിട്ട്, ആറാടുന്ന ബി ജെ പി യ്ക്ക് ബദലാകണമെങ്കിൽ കോൺഗ്രസ് മതേതരത്ത്വം വലിച്ചെറിഞ്ഞ് ജാതി പറയണം. എന്നാൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടായിരുന്ന ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും കേവലം അറുപതുവർഷം കൊണ്ട് മോഡി വരുന്നതിനുമുമ്പുണ്ടായിരുന്ന ഇന്ത്യയുടെ നിലയിലേയ്ക്ക് ഉയർത്തിയത് കോൺഗ്രസ് ജാതി പറഞ്ഞു ജനങ്ങളെ തമ്മിൽ തല്ലിച്ച് വോട്ടു നേടിയല്ല.
ആ നീചപ്രവർത്തി കോൺഗ്രസ് ഇന്നും ചെയ്യുന്നില്ല. കോൺഗ്രസ് പൈതൃകം കൈവിടാതെ മുറിവേറ്റിട്ടും പാർട്ടിയെയും നാടിനെയും മുറുകെ പിടിച്ചിരിക്കുന്ന സോണിയ, രാഹുൽ, പ്രിയങ്ക എന്നീ നേതാക്കളും അനുയായികളും നേരായ രീതിയിൽ തന്നെയാണ് പാർട്ടിയെ നയിക്കുന്നത്.
കൂടെ നിന്ന് അവരെ ശക്തിപ്പെടുത്തേണ്ടവർ മാറിനിന്ന് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, അത് കപിൽ സിബൽ ആയാലും, ചിദംബരം ആയാലും, ഗുലാം നബി ആസാദായാലും, ശശി തരൂർ ആയാലും അവരുടെ പ്രവർത്തി നെറികേട് തന്നെയാണ്. ഇവരും ബിജെപി യുടെ രാഷ്രീയ വേട്ടയിൽ പെട്ടിട്ടുണ്ടോ എന്ന് സവഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. പൊതുജനത്തിന്റെ പണവും ഗവണ്മെന്റ് ഏജൻസികളെ ഉപയോഗിച്ച് രാഷ്‌ടീയ പ്രതിയോഗികളെ വെടക്കാക്കി തനിക്കാക്കുന്ന കുതന്ത്രങ്ങളിൽ ഈ തൊഴുത്തിക്കുത്തുകാരും പെട്ടിട്ടില്ല എന്ന് ആർക്കു പറയാൻ കഴിയും? അല്ലെങ്കിൽ ബിജെപി യുടെ ശിങ്കിടികളായ ഇ ഡി എന്ന രാഷ്ട്രീയ ധൗത്യ നിർവഹണ ഏജൻസിയെ ഭയക്കുന്നുണ്ടാവും.
നാട് നേരിടുന്ന വിപത്ത്, കോൺഗ്രസ് പാർട്ടിക്കുള്ളിൽ അല്ല, മറിച്ച്, സമാദാനത്തിലും അഭിവൃദ്ധിയിലും മുൻപോട്ടു കുതിച്ചിരുന്ന ഇന്ത്യ മഹാരാജ്യത്തെ വിഷലിബ്ധമാക്കിയ ബിജെപി പാർട്ടി തന്നെയാണ്. ഈ അവസ്ഥ മാറണമെങ്കിൽ, വിഷമിറങ്ങണം.
തങ്ങളുടെ പത്രധർമ്മം ദേശീയ താൽപര്യത്തിൽ നിർവ്വഹിക്കാത്ത ഇന്നത്തെ മീഡിയയ്ക്കും ഇന്നത്തെ ദുരവസ്ഥയിൽ വലിയ പങ്കുണ്ട്.
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്കുള്ളിൽ കൊടുങ്കാറ്റ് അഴിച്ചുവിട്ട് മുതിർന്ന കോൺഗ്...