ആലപ്പീയെൻസ്

ആലപ്പീയെൻസ് ആലപ്പുഴയുടെ സ്വന്തം പേജ്.
(2)

19/08/2026

നെഹ്രു ട്രോഫി ജലോത്സവത്തിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിലെ ദൃശ്യം.

നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെയും  ആലപ്പുഴ നഗരസഭയുടെയും ജില്ലാ ടൂറിസം വകുപ്പിൻ്റെ...
19/08/2026

നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെയും ആലപ്പുഴ നഗരസഭയുടെയും ജില്ലാ ടൂറിസം വകുപ്പിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഘോഷയാത്ര.

ആലപ്പുഴയുടെ നഗരഹൃദയത്തിൽ അരങ്ങേറിയ സാംസ്കാരിക ഘോഷയാത്ര ആവേശകരമായ ജനപങ്കാളിത്തം കൊണ്ടും വർണ്ണശബളമായ കാഴ്ചകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു.

ആലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസുകാരന് ദാരുണാന്ത്യം...വീട്ടുമുറ്റത്തുനിന്ന് കാണാതായ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്...
19/08/2026

ആലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസുകാരന് ദാരുണാന്ത്യം...

വീട്ടുമുറ്റത്തുനിന്ന് കാണാതായ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി പുതുവൽ വിനീത്-സൗമ്യ ദമ്പതികളുടെ ഏക മകൻ തൃണവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം.

​റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള തൊട്ടടുത്ത വീട്ടിൽ നിൽക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ, വൈകിട്ട് ആറോടെ കടന്നുപോയ പാസഞ്ചർ ട്രെയിൻ തട്ടി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു .

​കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിഗ് ബോസ്സ് താരവും നടിയുമായ അനുമോൾ വിവാഹിതയായി. ഭൂവനേഷാണ് വരൻ 💕 വിവാഹ മംഗളാശംസകൾ...
18/08/2026

ബിഗ് ബോസ്സ് താരവും നടിയുമായ അനുമോൾ വിവാഹിതയായി. ഭൂവനേഷാണ് വരൻ 💕 വിവാഹ മംഗളാശംസകൾ...

ആലപ്പുഴയ്ക്ക് ജന്മദിനാശംസകൾ...
17/08/2026

ആലപ്പുഴയ്ക്ക് ജന്മദിനാശംസകൾ...

1957 ആഗസ്റ്റ് 17 ന് രൂപീകൃതമായ കിഴക്കിന്റ വെനീസ് എന്നറിയപ്പെടുന്ന നമ്മുടെ ആലപ്പുഴയ്ക്ക് ഇന്ന് 69 വയസ്സ്...എല്ലാവർക്കും ച...
17/08/2026

1957 ആഗസ്റ്റ് 17 ന് രൂപീകൃതമായ കിഴക്കിന്റ വെനീസ് എന്നറിയപ്പെടുന്ന നമ്മുടെ ആലപ്പുഴയ്ക്ക് ഇന്ന് 69 വയസ്സ്...

എല്ലാവർക്കും ചിങ്ങപ്പുലരിയിൽ ശുഭദിനാശംസകൾ...

കയറിന്‍റെയും കായലിന്‍റെയും കടലോരങ്ങളിലെ ആരവങ്ങളുടെയും വള്ളംകളി എന്ന ആഘോഷത്തിന്‍റെയും കനാലുകളുടെയും നാട്. വിശേഷണങ്ങള്‍ ഒരുപാടുണ്ട് ആലപ്പുഴക്ക്. കുട്ടനാടിന്‍റെ കാര്‍ഷിക സമ്പല്‍സമൃദ്ധികൊണ്ടും വിനോദസഞ്ചാര മേഖലയിലെ വൈവിധ്യം കൊണ്ടും സമ്പന്നമായ നാട്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് ആലപ്പുഴ എന്ന് പലരും പറയാറുണ്ട്, അതിന് കാരണങ്ങളുമുണ്ട്. നാനാ ജാതി മതസ്ഥര്‍ സഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്ന നാട്.

തിരുവിതാംകൂര്‍ ദിവാനായിരുന്നു രാജാ കേശവദാസിനെയാണ് "ആലപ്പുഴയുടെ ശില്‍പി" എന്നറിയപ്പെടുന്നത്. ഇദ്ദേഹമാണ് ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്ന ആലപ്പുഴ പട്ടണത്തെ വാണിജ്യകേന്ദ്രമാക്കി വളര്‍ത്തിയെടുത്തതും നഗരത്തില്‍ കനാലുകള്‍ നിര്‍മിച്ചതും സഞ്ചാരയോഗ്യമാക്കിയതും.

ഗുജറാത്തിലെ കച്ചില്‍ നിന്നും കച്ചീ മേമന്‍ സമുദായത്തിലെ വ്യാപാരികളെയും സൂററ്റിലെയും മുംബൈയിലെയും മറ്റു വ്യാപാരികളെയും ആലപ്പുഴയിലേക്ക് ക്ഷണിച്ചുവരുത്തി ഇവിടെയൊരു വ്യാപാര- വാണിജ്യ കേന്ദ്രം ഉയര്‍ത്തിയെടുത്ത അദ്ദേഹം പുതിയൊരുന്മേഷമാണ് പകര്‍ന്നു തന്നത്.

സന്മനസ്സുള്ള ആലപ്പുഴക്കാര്‍ വിരുന്നുവന്നവര്‍ക്ക് കച്ചവടം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു ആലപ്പുഴയുടെ വളര്‍ച്ചയില്‍ പങ്കാളികളായി. ശേഷം വന്ന ജനപ്രതിനിധികളും സാമുഹിക - സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ആലപ്പുഴയെ ഇന്ന് കാണുന്ന രീതിയില്‍ ഭംഗിയായി വളര്‍ത്തിയെടുത്തു.

വാസ്തുവിദ്യയുടെ മാസ്മരികത വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങളും ആലപ്പുഴയുടെ പ്രത്യേകതയാണ്. സുന്ദരവും വൃത്തിയുള്ളതുമായ കടല്‍ത്തീരവും കടലോരത്ത് തലയുയര്‍ത്തി നിര്‍ക്കുന്ന വിളക്കുമാടവും പഴമയുടെ തിരുശേഷിപ്പായ കടല്‍പാലവും ബുദ്ധമത ചരിത്രം വിളിച്ചോതുന്ന കരുമാടി കുട്ടനും കച്ചി മേമന്‍ സമുദായത്തില്‍പ്പെട്ടവര്‍ സ്ഥാപിച്ച പുരാതനമായ കച്ചി പള്ളിയും ജൈനക്ഷേത്രവും ഗുജറാത്തി സ്കൂളും ഗുജറാത്തി തെരുവും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്നറ മണ്ണാറശ്ശാല നാഗരാജ ക്ഷേത്രവും അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേതവും അവിടുത്തെ സ്വാദിഷ്ഠമായ പ്രസാദവും അര്‍ത്തുങ്കല്‍ - പരുമല പള്ളികളും ആലപ്പുഴയുടെ മാത്രം പ്രത്യേകതകളാണ്. ഇവയും ജില്ലയുടെ മതസൗഹാര്‍ദ്ദത്തിനും മതേതരത്വത്തിനും മിഴിവേകുന്നു.

കേവലമൊരു സ്ഥലമല്ല ആലപ്പുഴ, അതൊരു വികാരമാണ്... 🥰

ഇന്ന് ചിങ്ങം 1സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സരാശംസകൾ ❤️
17/08/2026

ഇന്ന് ചിങ്ങം 1
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സരാശംസകൾ ❤️

16/08/2026

കഷ്ടം എന്നല്ലാതെ എന്ത് പറയാൻ... രാജ്യാന്തര പ്രശസ്തി നേടിയ നെഹ്റു ട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ് പോയിൻറ് വേദിയാണിത്... ഇത്ര കേടുകാര്യത ഉള്ളവരാണോ ഈ നടത്തിപ്പുകാർ... District Collector Alappuzha District Information Office Alappuzha Nehru Trophy Boat Race

സൗമ്യ... ആലപ്പുഴ തുമ്പോളി സ്വാദേശി...ഒരിക്കൽ നൃത്തം മാത്രമായിരുന്നു സൗമ്യയുടെ ലോകം...വേദിയിൽ ചുവടുവയ്ക്കുക, പരിപാടികൾക്ക...
16/08/2026

സൗമ്യ... ആലപ്പുഴ തുമ്പോളി സ്വാദേശി...
ഒരിക്കൽ നൃത്തം മാത്രമായിരുന്നു സൗമ്യയുടെ ലോകം...

വേദിയിൽ ചുവടുവയ്ക്കുക, പരിപാടികൾക്കായി യാത്ര ചെയ്യുക, അതിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുക... അത്രയേ അന്നത്തെ സ്വപ്നങ്ങൾക്കുണ്ടായിരുന്നുള്ളൂ. സിനിമയോ ടെലിവിഷനോ ഒന്നും മനസ്സിലുണ്ടായിരുന്നില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴികളായിരുന്നു അന്ന് ഓരോ വേദിയും...

പുന്നപ്ര പ്രശാന്തിന്റെ, അഥവാ അയ്യപ്പ ബൈജുവിന്റെ, ട്രൂപ്പിൽ ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൗമ്യയുടെ ജീവിതത്തിലേക്ക് മറ്റൊരു അവസരം എത്തുന്നത്. കൊച്ചിൻ ഗിന്നസ്സിലേക്ക് ഒരു പെൺകുട്ടിയെ ആവശ്യമുണ്ടെന്ന് അറിഞ്ഞപ്പോൾ ചേച്ചിയുടെ ഭർത്താവായ ആലപ്പി ഗോപകുമാർ പ്രശാന്തേട്ടനോട് ചോദിച്ചു,
‘നമ്മുടെ സൗമ്യയെ നോക്കിക്കൂടെ?’

ആ ഒരു ചോദ്യം സൗമ്യയുടെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റി. ഏകദേശം ഇരുപത് വർഷം മുൻപ് കൊച്ചിൻ ഗിന്നസ്സിലെത്തിയ സൗമ്യ അവിടെ അഞ്ചു വർഷത്തോളം തുടർന്നു.

നൃത്തം ചെയ്യാനായിരുന്നു എത്തിയത്. പക്ഷേ അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് അവിടെവച്ചായിരുന്നു.

സ്കിറ്റുകളിലെ ഫിഗർ ഷോകളിൽ നസീറും സത്യനും വേദിയിലെത്തുമ്പോൾ, ഷീലയായും ശാരദയായും സൗമ്യയും കൂട്ടരും വേദിയിലെത്തും. ആദ്യം ചെറിയ വേഷങ്ങൾ. പിന്നെ കുറേക്കൂടി കഥാപാത്രങ്ങൾ. വേദിയിലെ ആ ചെറിയ ചുവടുകൾ പതിയെ അഭിനയത്തിലേക്കുള്ള വഴിയായി.

സിനിമാല, ക്രേസി ടിവി, കോമഡി മിക്സ് പിന്നെ ഞാനും, മറിമായം…

കോമഡിയിലൂടെ സൗമ്യയുടെ മുഖം പ്രേക്ഷകർക്ക് പരിചിതമായി. നൃത്തം അറിയുന്ന പെൺകുട്ടി എന്നതിൽ നിന്ന് ഒരു കോമഡി ആർട്ടിസ്റ്റിലേക്കുള്ള മാറ്റം അവിടെ സംഭവിച്ചു.

എങ്കിലും അപ്പോഴും സിനിമയായിരുന്നു ലക്ഷ്യം എന്നുപറയാനാവില്ല.

കാരണം സൗമ്യയുടെ ജീവിതത്തിൽ സ്വപ്നങ്ങൾക്കു മുൻപ് ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു.

‘പ്രോഗ്രാമിനു പോയാലേ വീട്ടിലെ കാര്യങ്ങൾ നടക്കൂ. അത്രയേ അന്ന് ചിന്തിച്ചിരുന്നുള്ളൂ.’

ആ വാക്കുകളിൽ ആ കാലത്തിന്റെ മുഴുവൻ കഥയുമുണ്ട്.

അതിനിടെയാണ് ആലപ്പുഴയിലെ സിട്രസ് റിസോർട്ടിൽ അതിഥികൾക്കായി നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്. സ്ഥിരവരുമാനമുള്ള ഒരു ജോലി പോലെയായിരുന്നു ആ അവസരം സൗമ്യയ്ക്ക്.

ഒരു ദിവസം, രണ്ടുദിവസം എന്നല്ല, ഏഴു വർഷം അവിടെ നൃത്തം അവതരിപ്പിച്ചു.

സൗമ്യയുടെ ജീവിതത്തിൽ ആ കാലഘട്ടം നിർണായകമായിരുന്നു. അവളുടെ കഴിവിൽ വിശ്വസിച്ച് മുന്നോട്ടുപോകാൻ ഒരു പിടിവള്ളി നൽകിയ മനുഷ്യനായിരുന്നു റിസോർട്ട് മാനേജർ സന്തോഷ് സാർ.

അവസരങ്ങൾ ചിലപ്പോൾ വലിയ വാതിലുകളായി വരണമെന്നില്ല. ചെറിയൊരു വേദിയായും ഒരു പരിപാടിയായും ഒരാളുടെ വിശ്വാസമായും അത് ജീവിതത്തിലേക്ക് കടന്നുവരാം. സൗമ്യയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു.

പിന്നെയും വേദികൾ മാറി. അനുഭവങ്ങൾ കൂടി. ഒടുവിൽ 2018-ൽ എത്തിയ ആ ക്ഷണം സൗമ്യയുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.

‘അളിയൻസ്.’

അങ്ങനെ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സൗമ്യ ‘ലില്ലി’യായി.

‘അളിയൻസ്’ എന്ന പരമ്പരയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം സൗമ്യയ്ക്ക് ലഭിച്ചത് ഒരു വേഷം മാത്രമായിരുന്നില്ല. വർഷങ്ങളായി വേദികളിലൂടെ സമ്പാദിച്ച അനുഭവത്തിനും കാത്തിരിപ്പിനും കിട്ടിയ വലിയൊരു അംഗീകാരമായിരുന്നു അത്.

ലില്ലിക്കുട്ടി സൗമ്യയുടെ കരിയറിലെ ഒരു കഥാപാത്രം മാത്രമല്ല; അത് അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.

'ലില്ലി'എന്ന കഥാപാത്രമായി വളരെ സ്വഭാവികമായ അഭിനയം ആണ് സൗമ്യ കാഴ്ചവെക്കുന്നത്. ശെരിക്കും അഭിനയിക്കുകയല്ല ജീവിക്കുന്നു എന്ന് തോന്നി പോവും.

അതിന് ശേഷം സിനിമയിലും സൗമ്യയ്ക്ക് അവസരങ്ങൾ ലഭിച്ചു. മാസ്ക്, സർവം മായ, നുണക്കുഴി, ഹൃദയപൂർവം, ദൃശ്യം 3 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ബിഗ് സ്ക്രീനിലും സാന്നിധ്യമറിയിച്ചു.

ദൃശ്യം 3 യിൽ ഒരൊറ്റ സീൻ കൊണ്ട് ലാലേട്ടന് ഒപ്പമുള്ള അഭിനയം അവർ ഞെട്ടിച്ചു എന്ന് തന്നെ പറയാം.

സൗമ്യയുടെ കഥയിൽ സിനിമയും ടെലിവിഷനും മാത്രമല്ല. അതിനപ്പുറം ഒരുപാട് ഓർമ്മകളുണ്ട്.

നാലു പെൺമക്കളുള്ള ഒരു സാധാരണ കുടുംബം. വലിയ പ്രായവ്യത്യാസമില്ലാത്ത നാല് കുട്ടികൾ. ഒരേ കാലത്ത് എല്ലാവരും സ്കൂളിൽ പഠിച്ചിരുന്ന ദിവസങ്ങൾ. സ്കൂൾ തുറക്കുന്ന സമയമാകുമ്പോൾ അമ്മച്ചിക്ക് അത് വലിയൊരു പരീക്ഷണമായിരുന്നു.

‘ഞങ്ങളെ അമ്മച്ചി എങ്ങനെയാണ് പഠിപ്പിച്ചതെന്ന് ഇപ്പോഴും അതിശയമാണ്.’

ആ വാക്കുകൾ പറയുമ്പോൾ സൗമ്യയുടെ ഓർമ്മകളിൽ അമ്മച്ചിയുടെ മുഖം നിറയുന്നുണ്ടാവണം.

സ്കൂൾ ഫീസ് അടയ്ക്കുന്നവരുടെ ഏറ്റവും അവസാനത്തെ ലിസ്റ്റിലായിരിക്കും പലപ്പോഴും സൗമ്യയുടെ പേര്. എന്നാൽ പഠനത്തിനൊപ്പം നൃത്തത്തിലും അവൾ തിളങ്ങി. സ്കൂൾ കാലത്ത് നൃത്തത്തിന് നിരവധി സമ്മാനങ്ങൾ നേടി.

ഒരിക്കൽ ഒരു ദിവസം തന്നെ അഞ്ച് സ്ഥലങ്ങളിൽ നിന്ന് സമ്മാനം വാങ്ങിയിട്ടുണ്ട്.

ട്രോഫികൾ വീട്ടിൽ കൊണ്ടുവന്ന് ഒരു തട്ടുപോലെ നിരത്തിവയ്ക്കും.

പക്ഷേ ആ ട്രോഫികൾ നിന്നിരുന്ന വീടിന്റെ അവസ്ഥ അത്ര മനോഹരമായിരുന്നില്ല.

ഒരു ദിവസം വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.

കുറേക്കാലം അങ്ങനെയൊരു വീട്ടിലായിരുന്നു താമസം.

ആരെങ്കിലും വീട്ടിൽ വരുമ്പോൾ പോലും വിഷമം തോന്നിയിരുന്ന കാലം.

അന്ന് കൈയിൽ ഉണ്ടായിരുന്നത് സമ്മാനങ്ങളായിരുന്നു. മുന്നിൽ ഉണ്ടായിരുന്നത് ജീവിതത്തിന്റെ പ്രയാസങ്ങളും.

പക്ഷേ ആ ചെറിയ ട്രോഫികൾക്കുള്ളിൽ ഒരു പെൺകുട്ടിയുടെ വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു.

ജീവിതം ചിലപ്പോൾ ഒരുപാട് കാലം നമ്മളെ പരീക്ഷിച്ചശേഷമാണ് ഒരു അവസരം നൽകുന്നത്.

സൗമ്യയ്ക്ക് ആ അവസരം ‘അളിയൻസ്’ ആയിരുന്നു.

അവിടെ നിന്നാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ തുടങ്ങിയത്. സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക് നടക്കാൻ കഴിഞ്ഞു. മകനെ വളർത്താനുള്ള സുരക്ഷ ലഭിച്ചു. വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന പല ആഗ്രഹങ്ങൾക്കും പതിയെ രൂപം കിട്ടി.

‘അളിയൻസിലെത്തുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. അതിന് ശേഷമാണ് വീട് വെച്ചതും മകനെ വളർത്താനാകുന്നതും.’

സൗമ്യയുടെ വാക്കുകളിൽ ആ കഥാപാത്രത്തോടുള്ള നന്ദി മാത്രമല്ല, ജീവിതത്തോടുള്ള ഒരു വലിയ കടപ്പാടും ഒളിഞ്ഞിരിക്കുന്നു.

ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും ശക്തിയായി നിന്ന അമ്മച്ചി ഇന്ന് സൗമ്യയ്ക്കൊപ്പമില്ല. അമ്മച്ചി മരിച്ചിട്ട് ഒരു വർഷമായി.

എന്നാൽ ചില ബന്ധങ്ങൾ അങ്ങനെ അവസാനിക്കുന്നില്ല.

ഒരു വീട് എങ്ങനെയായാലും മക്കളെ പഠിപ്പിക്കണം എന്ന് ഉറച്ചുനിന്ന ആ അമ്മയുടെ ഓർമ്മകൾ സൗമ്യയുടെ ഓരോ വിജയത്തിന്റെയും പിന്നിലുണ്ട്. സ്കൂൾ ഫീസിന്റെ അവസാന ലിസ്റ്റിൽ മകളുടെ പേര് വന്നപ്പോഴും, നൃത്തത്തിന് ട്രോഫികളുമായി മകൾ വീട്ടിലെത്തിയപ്പോഴും, വീട് തകർന്നുനിന്നപ്പോഴും എല്ലാ കാലത്തും ആ അമ്മ ഉണ്ടായിരുന്നു.

ഇന്ന് ആ കൈപിടിത്തം നേരിട്ടല്ലെങ്കിലും സൗമ്യയുടെ ജീവിതത്തിൽ തന്നെയുണ്ട്.

ഇനി വേദികൾ കൂടുതൽ വരട്ടെ…

മകൻ പാർഥിവിനും അച്ഛനുമൊപ്പമാണ് ഇപ്പോഴത്തെ ജീവിതം. പാർഥിവ് ആറാം ക്ലാസിലാണ്.

കടന്നു വന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അവിടെ വലിയ സ്വപ്നങ്ങളേക്കാൾ വലിയൊരു അധ്വാനമാണ് കാണുന്നത്. നൃത്തവേദിയിൽ നിന്ന് തുടങ്ങിയ യാത്ര, കോമഡിയുടെ വേദികളിലൂടെ കടന്ന് ടെലിവിഷനിലും സിനിമയിലും എത്തിനിൽക്കുന്നു.

ചിരിപ്പിച്ചും അഭിനയിച്ചും നൃത്തം ചെയ്തും സൗമ്യ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കട്ടെ.

ഒരിക്കൽ ജീവിതം കൈവിട്ടുപോയെന്ന് തോന്നിച്ച ഇടങ്ങളിൽ നിന്ന് സ്വന്തം വീട് പണിതുയർത്തിയ ആ പെൺകുട്ടിക്ക് മുന്നിൽ ഇനിയും ഒരുപാട് കഥാപാത്രങ്ങളുടെ വാതിലുകൾ തുറക്കട്ടെ.

ലില്ലിക്കുട്ടിയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ സൗമ്യ ഭാഗ്യൻപിള്ളയ്ക്ക് ഇനിയും ഒരുപാട് നല്ല വേഷങ്ങളും നല്ല സിനിമകളും മികച്ച അവസരങ്ങളും തേടിയെത്തട്ടെ. കലാരംഗത്തു അവളുടെ ചിരി ഇനിയും ഒരുപാട് കാലം നിറഞ്ഞുനിൽക്കട്ടെ... ആശംസകൾ... ❤️

കേരളത്തിലെ ഏറ്റവും വലിയ പൂപ്പാടങ്ങളിൽ ഒന്ന് കാണാൻ ആലപ്പുഴയിലേക്ക് പൊന്നോളൂ...ഓണം വരവറിയിച്ചതോടെ കഞ്ഞിക്കുഴി അക്ഷരാർത്ഥത്...
16/08/2026

കേരളത്തിലെ ഏറ്റവും വലിയ പൂപ്പാടങ്ങളിൽ ഒന്ന് കാണാൻ ആലപ്പുഴയിലേക്ക് പൊന്നോളൂ...

ഓണം വരവറിയിച്ചതോടെ കഞ്ഞിക്കുഴി അക്ഷരാർത്ഥത്തിൽ പൂക്കളുടെ നാടായി മാറുകയാണ്..

മായിത്തറയിൽ കർഷകനായ വി.പി. സുനിൽ മൂന്നേക്കർ സ്ഥലത്ത് ഒരുക്കിയ പൂപ്പാടത്തിൽ 20,000 ചെണ്ടുമല്ലിയും 10,000 വാടാമല്ലിയും അഞ്ചു നിറങ്ങളിലായി വിരിഞ്ഞുനിൽക്കുകയാണ്. കണ്ണെത്തും ദൂരത്തോളം നിറഞ്ഞുനിൽക്കുന്ന പൂക്കൾ കാണാൻ ഇതിനോടകം സന്ദർശകരും എത്തിത്തുടങ്ങി.

പുഷ്പോത്സവം ജില്ലാ കളക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു.

അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസവും പൂക്കൾ ലഭ്യമാകുന്ന രീതിയിലാണ് കൃഷി ക്രമീകരിച്ചിരിക്കുന്നത്. ഒരു ഭാഗത്തെ പൂക്കൾ വിളവെടുത്ത് തീരുമ്പോഴേക്കും അടുത്ത ഭാഗത്ത് പൂക്കൾ വിരിയുന്ന തരത്തിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.

ഓണപ്പൂക്കൾക്കായി തമിഴ്നാടിനെ മാത്രം ആശ്രയിക്കേണ്ട... നമ്മുടെ നാട്ടിലും പൂക്കൾ വിരിയുകയാണ്...

പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയോടെ കർഷകർക്ക് പുറമെ കുടുംബശ്രീ, സ്വാശ്രയസംഘങ്ങൾ എന്നിവരും പൂക്കൃഷിയുമായി രംഗത്തുണ്ട്.

അത്തം പിറന്നു... ഇനി പത്തുനാൾ പൂക്കളങ്ങളുടെ കാലം! 🌼

Address

Alleppey

Alerts

Be the first to know and let us send you an email when ആലപ്പീയെൻസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ആലപ്പീയെൻസ്:

Shortcuts

Share