19/03/2018
സുഹൃത്തുക്കളെ,
ഒരു നുണക്കഥയുടെ സത്യാവസ്ഥ അറിയിക്കുവാനാണി പോസ്റ്റ്.ദയവായി ഇത് പൂര്‍ണ്ണമായും വായിക്കുക.
16.03.2018 വെള്ളിയാഴ്ച എകദേശം രാത്രി 7.30 മണിയോടടുത്ത് കാക്കനാട് ഇരുമ്പനം റൂട്ടിലോടുന്ന KL.39.F.6080 വെട്ടിക്കാവിലമ്മ എന്ന പേരുള്ള റൂട്ട് ബസ് അമ്പലമുകള്‍ സെന്റ്ജോസഫ് ദേവാലയത്തില്‍ നിന്ന് ആലപ്പുഴ തങ്കിപ്പള്ളിയിലേക്ക് അനധികൃതമായി പെര്‍മിറ്റില്ലാതെ ട്രിപ്പെടുക്കുകയും കരിമുകളില്‍ ആളുകളെ കയറ്റുവാന്‍ വന്നപ്പോള്‍ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സും ടാക്സി ഡ്രൈവേഴ്സും ചേര്‍ന്ന് വാഹനം തടയുകയും അമ്പലമേട് പോലീസ്റ്റേഷനില്‍ പരാതിപെടുകയും അതിന്‍ ഫലമായി ഈ വാഹനം പിഴയീടാക്കി തിരികെ വിടുകയും ചെയ്തു.
തീർത്ഥയാത്ര മുടങ്ങാതിരിക്കുവാന്‍ റൂട്ട് ബസ് പറഞ്ഞ 6000 രൂപയ്ക്ക്തന്നെ വേറെ 49 സീറ്റ് ബസ് 15 മിനിട്ടിനകം വിട്ട് കൊടുക്കാമെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും അവരത് നിരസിക്കുകയും യാത്ര ക്യാൻസൽ ചെയ്യുകയുമാണുണ്ടായത്.യാതൊരു വിധത്തിലും ദേവാലയത്തിനോ ഭാരവാഹികൾക്കോ വിശ്വാസികൾക്കോ എതിരായി പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല എന്നത് ആവർത്തിച്ച് പറയുകയാണ്.എന്നാൽ പിന്നീട് എന്നേയും ഞങ്ങളില്‍ ചിലരെയും അപകീർത്തിപ്പെടുന്ന രീതിയില്‍ മേൽ പറഞ്ഞ യഥാർത്ഥ വസ്തുതകൾക്ക് വിരുദ്ധമായ രീതിയിൽ സോഷ്യൽ മീഡിയകളിലൂടെ പോസ്റ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണുകയുണ്ടായി.മാസത്തില്‍ എല്ലാ ദിവസവും റൂട്ടില്‍ ഓടുന്ന റൂട്ട്ബസും റൂട്ട് ബസിനേക്കാളും മൂന്നിരട്ടി നികുതി അടച്ച് ഒടുന്ന ടൂറിസ്റ്റ് ബസുകള്‍ ആഴ്ചകളായി ട്രിപ്പില്ലാതെ കിടക്കുമ്പോൾ നടന്ന അന്യായത്തെ എതിർത്തു കൊണ്ട് പ്രസ്തുത ബസ്സുകാർക്കെതിരെ മാത്രമാണ് ഞങ്ങൾ നിലകൊണ്ടത്.
ഞങ്ങളുടെ പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വരുന്ന ഏത് ഗൂഢ ശക്തിയായാലും ഇനിയും ഞങ്ങള്‍ പ്രതികരിക്കും.ഇത് നിങ്ങളെ അറിയിക്കുവാന്‍ മാത്രമാണ് ഇത് പോസ്റ്റ് ചെയ്യുന്നത്....