08/08/2016
യാത്രയെന്ന് കേൾക്കുമ്പോൾ മറ്റക്കരക്കാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് "ബീന" എന്ന പേരാണ് ... മോട്ടോർ വാഹനങ്ങൾ എന്നത് അപൂർവ കാഴ്ചയായിരുന്ന ഈ ഗ്രാമത്തിലേക്ക് അര നൂറ്റാണ്ട് മുൻപ് ബസ് സർവീസുമായെത്തിയ പൊന്നച്ചൻ എന്ന വി ടി മാത്യുവിനോട് നാട്ടുകാർ എല്ലാ അർഥത്തിലും കടപ്പെട്ടിരിക്കുന്നു .. പഠനം മതിയാക്കി കോട്ടയത്ത് തേയിലക്കടയിൽ ജോലിക്കാരനായി തുടങ്ങി . ക്രമേണ സ്വന്തമായി തേയില കച്ചവടം ആരംഭിച്ച .സ്വന്തമായി പണം ഉണ്ടായപ്പോൾ ആദ്യം ഫാർഗോയും പിന്നെ ബെഡ്ഡ് ഫോർഡ് ലോറിയും സ്വന്തമാക്കി വ്യാപാരം വിപുലീകരിച്ചു . പിന്നീട് ലോറി യായി , കാറായി ,ടാക്സിയായി ,ബസ് ആയി . ആദ്യ ബസ് സർവീസ് കോട്ടയം - മറ്റക്കര - പൂവത്തിളപ്പായി 1965 ൽ സർവീസ് ആരംഭിച്ച KLK 5189 ഫർഗോ .പിന്നീട് KLO 381 ബെൻസ് . കോട്ടയം ജില്ലയിൽ ആദ്യമായി ടൂറിസ്റ്റ് സർവീസ് തുടങ്ങിയതും ബീന തന്നെ .KLO 2028 . വൈക്കിംഗ് വണ്ടി ജില്ലയിൽ ആദ്യമായി സ്വന്തമാക്കുന്നതും ഇദ്ദേഹം തന്നെ . 1976 ൽ പാലായ്ക് സർവീസ് നീട്ടിയപ്പോഴും നാട്ടുകാർ സ്നേഹത്തോടെ "ഉണ്ട ബീന " എന്ന് വിളിച്ചിരുന്ന വണ്ടി, പുതിയ ബസ് എത്തിയതോടെ "ബീന ' തന്നെയായി മാറി .
തീർന്നില്ല. ആദ്യമായി കോട്ടയം ജില്ലയിൽ വോൾവോ എത്തിയതും "ബീന"യുടെ പൊന്നച്ചന് വേണ്ടി . എല്ലാ വെള്ളിയാഴ്ചയും വേളാങ്കണ്ണിക്ക് 1973 മുതൽ ടൂറിസ്റ്റ് ബസ് ഓടിച്ചു വരുന്നു .. "സർവീസ് " എന്ന പദത്തിന്റെ അർഥം അക്ഷരാർഥത്തിൽ തിരിച്ചറിഞ്ഞു സർവീസ് തുടരുന്ന ഒരേ ഒരു ബസ് ഒരു പക്ഷെ ബീനയായിരിക്കും .. യാത്രക്കാരോട് വിനയത്തോടെ പെരുമാറുന്ന ജീവനക്കാർ. മത്സരയോട്ടം വേണ്ടായെന്നു ജീവവനക്കാർക്ക് കർശന നിർദേശം നൽകിയിരിക്കുന്നു , അതുകൊണ്ടുതന്നെ അപകടമൊന്നും നാളിതുവരെ ഉണ്ടാക്കിയിട്ടുമില്ല .. ട്രിപ്പ് മുടക്കില്ല . കൃത്യ സമയത്ത് ഓടി എത്തും . നാട്ടുകാർക്ക് വിശ്വസിച്ചു കാത്തു നിൽക്കാം . മറ്റക്കരക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് "ബീന " ബസ് . അവരുടെ വികാരമാണ് ഈ ബസ് .. മറ്റക്കരക്കാരനായ രാജപ്പൻ ആദ്യകാല ജീവനക്കാരനാണ് .. ഹരിക്കുട്ടനും ദീർഘകാലം ഈ ബസിലെ ജീവനക്കാരനായിരുന്നു ..ഉടമസ്ഥനും പേരും മാറ്റമില്ലാതെ തുടരുന്ന കോട്ടയം ജില്ലയിലെ ഒരേ ഒരു ബസ് എന്ന ബഹുമതിയും ബീനയ്ക്കു സ്വന്തം..