Indo Arab Travels. Calicut.

Indo Arab Travels.  Calicut. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indo Arab Travels. Calicut., Travel Agency, Darussalam Complex. Mavoor Road, Kozhikode.

Procedure to check your Border Number onlineksaexpats.comhttps://ksaexpats.com/check-your-border-number-online/Absher h...
26/09/2020

Procedure to check your Border Number online

ksaexpats.com

https://ksaexpats.com/check-your-border-number-online/


Absher has introduced a new service that allows users to check their border number linked with Jawazat.

All expatriates, including GCC citizens and non-GCC citizens, may use the service.

What is the Border Number in Saudi Arabia?.

Border Number is a 10-digit number issued for each expatriate entering the Kingdom on a new visa. Previously, it was written by Jawazat officials by hand on your passport when you arrived in Saudi Arabia. You can now find the border number by visiting the Absher website.

Check Border Number Online

Here is how to check the border number in Saudi Arabia online.

Visit the Abhser website (https://absher.sa)

Select the “Query Border Number” option from the bottom of the screen.



Then choose any one of the two options: GCC Citizen or Non GCC Citizen



Enter your Visa Number (Visa number and Issue date can be found on the visa page of the passport)

Enter Visa Issue Date and Image Code

Then click on “Inquire“

In the next window, you will be able to see the border number

08/08/2020

കോഴിക്കോട്✈️ വിമാന അപകടം... മാധ്യമപ്രവർത്തകർ തൽക്കാലം അന്വേഷണ ഉദ്യോഗസ്ഥരുടെ കുപ്പായം അഴിച്ചു വെക്കുക... ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുക... ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കട്ടെ...ഇത് വിമാന അപകടം ആണ്..അല്ലാതെ ബൈക് അപകടം അല്ല...കുറച്ച് സമയം എടുക്കും കാര്യങ്ങൾ പുറത്തു വരാൻ..... മിനിമം ആ ബ്ലാക്ക് ബോക്സ് ഓപ്പൺ ചെയ്യാനുള്ള സമയമെങ്കിലും കൊടുക്കുക...കാത്തിരിക്കാൻ ഉള്ള മനസ്സ് ഞങ്ങൾക്ക് ഉണ്ട്....ഊഹം വെച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് വേണ്ട...അതിന് വേണ്ടി ആരും മുട്ടി നിൽക്കുന്നില്ല..ശരിയായ കര്യങ്ങൾ പുറത്ത് വരട്ടെ... അതു വരെയെങ്കിലും കാത്തിരിക്കാനുള്ള ഉള്ള മനസ്സ് കാണിക്കുക... ഇതൊരു അപേക്ഷയാണ് 🙏🙏

https://www.facebook.com/630873197364958/posts/1007060693079538/

07/05/2020
06/05/2020

കോവിഡ് Test നടത്തി Result നെഗറ്റീവ് ആണെങ്കിൽ മാത്രം നാട്ടിലേക്ക് പ്രവാസികൾ യാത്ര തിരിക്കുക.അല്ലാത്ത പക്ഷം വലിയൊരു ചതി ഇതിൻെറ പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്,ആരോഗ്യപരമായ ഒരുക്കങ്ങളില്ലാതെ പ്രവാസികൾ നാട്ടിൽ ചെന്നാൽ രോഗം വ്യാപിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല, കോവിഡ് 19 പ്രതിരോധിക്കുന്ന കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായി കേരളം കെെവരിച്ച നേട്ടം ഇല്ലാതാക്കുക,മറ്റൊന്ന് പ്രവാസികളാണ് രോഗം പകരുന്നതിന്, പ്രധാന കാരണമെന്ന് പറഞ്ഞ് ജനങ്ങൾക്കിടയിൽ ഭീതി പടർത്തുക, അങ്ങനെ വന്നാൽ യാത്രാനുമതി എന്നന്നേക്കുമായി റദ്ദ് ചെയ്യുവാൻ സർക്കാരിന് കഴിയും.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് മാത്രമാണ് എല്ലാവരെയും മെഡിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നത്. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക.മെഡിക്കൽ സ്ക്രീനിംഗ് കൊണ്ട് രോഗം ഇല്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല.സ്രവം കൊടുത്തുളള Test കൊണ്ട് മാത്രമെ കോവിഡ് നെഗറ്റീവോ,പോസ്റ്റീവോ എന്നറിയുവാൻ സാധിക്കു.ഇനി സമയം ഇല്ല,എത്രയും പെട്ടെന്ന് കോവിഡ് Test ചെയ്യുവാനുളള സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാർ അതാത് എംബസികൾക്ക് നിർദ്ദേശം നൽകണം.അതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെൻ്റിനോട് സമർദ്ധം ചെലുത്തിയെ പറ്റു.അല്ലെങ്കിൽ വരാൻ ഇരിക്കുന്ന അപകടങ്ങൾ നിയന്ത്രണത്തിന് അതീതമായിരിക്കും,ഇത്രയും നാളും നമ്മൾ കാത്ത് സൂക്ഷിച്ച സംവിധാനങ്ങൾ തകരാറിലാകും.പിന്നെ യാത്രയുടെ കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല,സ്ത്രീകൾ ഗർഭിണികൾ ആണെങ്കിൽ 7 മാസങ്ങൾ കഴിഞ്ഞാൽ വിമാനത്തിൽ യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടെ അനുമതി പത്രം വേണം,ഈ കാര്യങ്ങൾ യാത്രനുമതി ലഭിച്ചവരെ ബോധ്യപ്പെടുത്തിയിട്ടില്ല.ടിക്കറ്റ് എടുത്തതിന് ശേഷമാണ് മെഡിക്കൽ സ്ക്രീനിംഗ് മറ്റും.സ്ക്രീനിംഗിൽ Human body Temprature ൽ കൂടുതലാണെങ്കിൽ യാത്ര ചെയ്യുവാൻ സാധിക്കാതെ വരും, അങ്ങനെയാണെങ്കിൽ കടം മേടിച്ചോ, ആരെങ്കിലും ധാനമായി നൽകുന്ന Ticket Refund ൻെറ കാര്യത്തിൽ എന്ത് വ്യക്തതയാണ് ഉളളത്,ഇന്നലെയും,ഇന്നും കൊണ്ട് ഒരുപാട് പ്രവാസികൾ ഫോണിലൂടെ പല സംശയയങ്ങളും ചോദിക്കുകയാണ്, അതിനൊന്നും മറുപടി നൽകാൻ കഴിയാതെ ഇരിക്കുകയാണ് ഞാൻ.ഒന്നിനും ഒരു വ്യക്തത ഇല്ല.ഇനിയും ഒരുപാട് ചോദ്യങ്ങൾ ബാക്കി,എംബസി ഉദ്യോഗസ്ഥർ യാത്രാക്കാരുടെ സംശയയങ്ങൾ ദുരീകരിക്കണം.

06/05/2020

ദാരിദ്രത്തിൻെറയും,വിശപ്പിൻെറയും ഒരു കാലഘട്ടം നമ്മുടെ രാജ്യത്തുണ്ടായിരുന്നു.

ജീവിതസാഹചര്യങ്ങൾ മൂലം ഞങ്ങൾക്ക് നാടുവിടേണ്ടി വന്നു.അങ്ങനെ വിദേശത്ത് പ്രവാസം അനുഭവിക്കുന്നവർ ഞങ്ങൾ പ്രവാസികളായി.

പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റൻതോണിയായ 'ലാഞ്ചിൽ കയറി നാടുവിടുമ്പോൾ അക്കരെയെത്തുമോ എന്ന്
പോലും ഉറപ്പില്ലാതെയാണ് ഞങ്ങളുടെ പൂർവ്വികർ ആദ്യമായി ഇവിടെ വന്നത്

സ്വപ്നഭൂമിയായ,കേട്ടുകേൾവി മാത്രമുളള അറബിനാട്ടിലേക്കുളള അവരുടെ യാത്ര ദുരിതം നിറഞ്ഞത് തന്നെയായിരുന്നു.

അവിടെ നിന്ന് തുടങ്ങിയ അദ്ധ്വാനത്തിൻെറയും,എല്ല് മുറിഞ്ഞ് കഷ്ടപ്പെട്ടതിൻെറയും,ചോര നീരാക്കി ഉണ്ടാക്കിയതിൻെറ ബാക്കി പത്രമാണ് ഇന്ന് നമ്മുടെ നാട് അനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെ അടിസ്ഥാനം

പ്രവാസികൾ എന്തായിരുന്നൂ,
പ്രവാസി എങ്ങനെയാണ് ജീവിച്ചതെന്ന് ആരും ചിന്തിച്ചില്ല

പ്രവാസികളുടെ കഷ്ടപ്പാടിലൂടെ നമ്മുടെ നാടിന് കിട്ടിയ സൗഭാഗ്യങ്ങൾ എന്തൊക്കെയാണ്.

ഇന്ന് കേരളത്തിൽ കാണുന്ന
നല്ല സ്കൂളുകൾക്ക് കാരണം പ്രവാസി

നല്ല കോളേജുകൾക്ക് കാരണം പ്രവാസി

വലിയ ആശുപത്രികൾ വരാൻ കാരണം പ്രവാസി

വിമാനത്താവളങ്ങൾ വരാൻ കാരണം പ്രവാസി.

വിനോദ സഞ്ചാര മേഖലകളിലെ വികസനത്തിന് കാരണം പ്രവാസി

സ്മാർട്ട് സിറ്റി വരാൻ കാരണം പ്രവാസി

ബഹുനില കെട്ടിടങ്ങൾ വരാൻ കാരണം പ്രവാസി

വലിയ ഷോപ്പിംഗ് മാളുകൾ വരാൻ കാരണം പ്രവാസി.

വ്യവസായസംരംഭങ്ങൾ വരാൻ കാരണം പ്രവാസി.

ലോകത്ത് ഇൻഡ്യക്കാരുടെ പ്രശസ്തി ഉയർത്താൻ കാരണം പ്രവാസി

ആരാധനാലയങ്ങൾ ഉയരാനും വളരാനും കാരണം പ്രവാസി.

നാട്ടിൽ പ്രളയം വന്നാൽ പ്രവാസിയുടെ
സഹായം വേണം

ഇലക്ഷൻ വന്നാൽ എല്ലാ പാർട്ടികാർക്കും
പ്രവാസിയെ വേണം

പാർട്ടികൾക്ക് വോട്ട് ചെയ്യാൻ ചാർട്ട് ചെയ്ത്
വിമാനത്തിൽ പ്രവാസി വരണം.

സുനാമി വന്നാൽ പ്രവാസിയുടെ സഹായം വേണം

ഓഖി ദുരന്തം ഉണ്ടായാൽ പ്രവാസിയുടെ സഹായം വേണം.

അങ്ങനെ നാടിന് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യത്തിനും പ്രവാസിയുണ്ടായിരുന്നു.

പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോൾ ആരും ഇല്ല.കടം മേടിച്ചും നാടിന് ഒരു ആവശ്യവന്നപ്പോൾ ചോദിക്കാതെ സഹായം ചെയ്ത പ്രവാസിക്ക്,വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോൾ സർക്കാരും ഇല്ല, ആരും ഇല്ല,ഇതിനെ നന്ദിക്കേട് എന്നല്ലാതെ എന്ത് പേരിട്ട് വിളിക്കും.

ഓർക്കുക അധികാരികളെ ഓരോ പ്രവാസിയുടെയും കഷ്ടപ്പാടിൻെറ, വിയർപ്പിൻെറയും ഗന്ധം നമ്മുടെ നാടിൻെറ വികസനത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്.

ദു:ഖവും സന്തോഷവും സ്വപ്നവും വീഴ്ചയും പ്രതീക്ഷകളും കെെമുതലായിട്ടുളളവരാണ് ഞങ്ങൾ,

സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് ജ്വാലയാവുന്നവാനാണ് പ്രവാസിയെന്ന പതിവ് രീതിയെങ്കിലും ഞങ്ങൾ തോൽക്കാനോ, ഞങ്ങളെ തോൽപ്പിക്കുവാനോ കഴിയില്ല.

 #ജോലി_ചെയ്യുന്നതിനിടെ_നാട്ടിൽ_റീ_എൻട്രിയിൽ_പോയവരുടെ_മടക്കം_വൈകും. #റിയാദ്- സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെ നാട്ടി...
24/04/2020

#ജോലി_ചെയ്യുന്നതിനിടെ_നാട്ടിൽ_റീ_എൻട്രിയിൽ_പോയവരുടെ_മടക്കം_വൈകും.

#റിയാദ്- സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെ നാട്ടില്‍ റീ എന്‍ട്രിയില്‍ പോയവരുടെ മടക്കം വൈകും. രാജ്യം കോവിഡ് മുക്തമായെന്ന് സൗദി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചാല്‍ മാത്രമേ റീ എന്‍ട്രിയില്‍ പോയവര്‍ക്ക് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനാവുകയുള്ളൂവെന്നും കാലാവധി അവസാനിച്ചവരുടെ റീ എന്‍ട്രി പുതുക്കല്‍ അന്നു മുതല്‍ തുടങ്ങുമെന്നും സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് വേണ്ടി നിരവധി പേര്‍ മലയാളം ന്യൂസമായി ബന്ധപ്പെട്ടിരുന്നു.

മാര്‍ച്ച് 15 മുതല്‍ സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതോടെയാണ് റീ എന്‍ട്രിയില്‍ പോയവര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയത്. അതിനിടെ നാട്ടിലുള്ളവരുടെ റീ എന്‍ട്രിയും ഇഖാമയും കാലാവധി അവസാനിച്ചാലും നീട്ടിനല്‍കുമെന്ന് സൗദി അറേബ്യ അറിയിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ജൂണ്‍ 30 നുള്ളില്‍ കാലാവധി അവസാനിക്കുന്ന എല്ലാവരുടെയും ഇഖാമ സൗജന്യമായി മൂന്നു മാസത്തേക്ക് പുതുക്കി നല്‍കി. നേരത്തെ റീ എന്‍ട്രി അടിച്ച് സൗദിയില്‍ നിന്ന് പോകാന്‍ കഴിയാത്തവരുടെ മെയ് 24 വരെയുള്ള റീ എന്‍ട്രിയും പുതുക്കി നല്‍കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം ജവാസാത്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സൗദി അറേബ്യ കോവിഡ് മുക്തമായി എന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുന്നതോടെ ഇഖാമയുടെ കാലാവധി നോക്കാതെ നാട്ടില്‍ കഴിയുന്ന എല്ലാവര്‍ക്കും റീ എന്‍ട്രി പുതുക്കി നല്‍കുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റീ എന്‍ട്രി നീട്ടിനല്‍കാനുള്ള നിലവിലെ സംവിധാനം തന്നെയാണ് തൊഴിലുടമകള്‍ ഇതിന്നായി ഉപയോഗിക്കേണ്ടത്. ഇപ്പോള്‍ ഈ സൈറ്റില്‍ അപ്‌ഡേറ്റുകള്‍ നടന്നുവരുന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവില്ല. എന്നാല്‍ റീ എന്‍ട്രി കാലാവധി അവസാനിച്ചവര്‍ സൗദിയില്‍ കോവിഡ് മുക്തമായെന്ന പ്രഖ്യാപനം വന്ന് ഒരു മാസത്തിനകം പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

റിയാദ്- സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെ നാട്ടില്‍ റീ എന്‍ട്രിയില്‍ പോയവരുടെ മടക്കം വൈകും. രാജ്യം കോവിഡ് ...

സൗദിയിൽ സന്ദർശക വിസ പരിഷ്​കാരം പ്രാബല്യത്തിൽ ബിസിനസ്, ഫാമിലി വിസകള്‍ ഇനി ഒരു മാസത്തേക്കും ഒരു വര്‍‌ഷത്തേക്കും മാത്രം #റി...
20/09/2019

സൗദിയിൽ സന്ദർശക വിസ പരിഷ്​കാരം പ്രാബല്യത്തിൽ

ബിസിനസ്, ഫാമിലി വിസകള്‍ ഇനി ഒരു മാസത്തേക്കും ഒരു വര്‍‌ഷത്തേക്കും മാത്രം

#റിയാദ്​: സൗദിയിലേക്കുള്ള സന്ദര്‍ശക വിസയിലെ മാറ്റങ്ങളും ഫീസ് നിരക്കും പ്രാബല്യത്തിൽ. കുടുംബത്തിനും ആശ്രിതര്‍ക്കുമുള്ള വിസകളില്‍ നിയന്ത്രണം വന്നു. ഒരു മാസത്തേക്കും ഒരു വര്‍‌ഷത്തേക്കും മാത്രമാണ് ബിസിനസ്, ഫാമിലി വിസകള്‍ ഇനി ലഭ്യമാവുക. മുന്നൂറ് റിയാലാണ് രണ്ട് വിസകള്‍ക്കും ഫീസെന്ന് ട്രാവല്‍ ഏജൻസികൾ അറിയിച്ചു. നേരത്തെയുണ്ടായിരുന്ന രണ്ട് വര്‍ഷ, ആറ് മാസ, മൂന്ന് മാസ വിസകൾ നിലവിൽ ലഭ്യമല്ല.

നേരത്തെ മൂന്ന് മാസത്തേക്ക് വിസയെടുത്ത് മൂന്ന് മാസത്തേക്ക് കൂടി പുതുക്കുന്ന രീതിയായിരുന്നു ഫാമിലി വിസകളില്‍. പരിഷ്​കരിച്ച രീതി പ്രകാരം ഒരു മാസത്തേക്ക് മാത്രമാണ് വിസ ലഭിക്കുക. ഇതൊരു മാസം കൂടി പുതുക്കാം. ഒരു വര്‍ഷത്തെ വിസയില്‍ ആറ് മാസം തുടർച്ചയായി നില്‍ക്കാം.

ഏല്ലാ വിസകൾക്കും 300 റിയാൽ സ്​റ്റാമ്പിങ്​ ഫീ
ബിസിനസ് വിസ, ആശ്രിത വിസ, ഹജ്ജ്-ഉംറ തുടങ്ങി എല്ലാ വിസകള്‍ക്കും 300 റിയാലാണ് സ്​റ്റാമ്പിങ് ചാര്‍ജ്. ഇത്​ കഴിഞ്ഞയാഴ്​ച മുതൽ പ്രാബല്യത്തിലായിരുന്നു. സൗദിയിലേക്കിനി രണ്ട് തരം വിസകള്‍ മാത്രമേ ഉണ്ടാവൂ. ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും. ഫാമിലി വിസകള്‍ക്കും ബിസിനസ് വിസകള്‍ക്കും ഇത് ബാധകമാണ്.

ഫാമിലിവിസ സ​മ്പ്രദായം അടിമുടി മാറി
മൂന്ന് മാസത്തേക്ക് വിസയെടുത്ത് മൂന്ന് മാസത്തേക്ക് കൂടി പുതുക്കുന്ന രീതിയായിരുന്നു ഫാമിലി വിസ സ​മ്പ്രദായം. എന്നാല്‍‌ പുതിയ രീതി പ്രകാരം ഒരു മാസത്തേക്ക് മാത്രമാണ് വിസ ലഭിക്കുന്നത്. ഇതൊരു മാസം കൂടി പുതുക്കാം. ഓണ്‍ലൈനായി പുതുക്കാന്‍ സാധിക്കുന്നതിനാല്‍ രണ്ടു മാസം തുടര്‍ച്ചയായി നില്‍‌ക്കാം. ഒരു വര്‍ഷത്തേക്ക് ആശ്രിത വിസ എടുക്കാൻ അവസരമുണ്ട്​. ഇതില്‍ പരമാവധി ഒറ്റയടിക്ക് മൂന്നു മാസം വരെ നില്‍ക്കാം. രാജ്യം വിടാതെ ഒരു തവണ പുതുക്കി ആറ് മാസം വരെ തുടര്‍ച്ചയായി കഴിയാം. ആറ്​ മാസം കഴിഞ്ഞാൽ രാജ്യം വിട്ട് തിരിച്ചുവരണം.

ഒരു മാസത്തേക്ക് സന്ദര്‍ശക വിസ ലഭിച്ചവര്‍ക്ക് അത് പുതുക്കിയാല്‍ ഒരു മാസം കൂടിയേ നില്‍ക്കാനാകൂ. കൂടുതല്‍ സമയം തങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ഫാമിലി-ആശ്രിത സന്ദര്‍ശക വിസയെടുക്കുകയാണ് അനുഗുണം. നേരത്തെ ആശ്രിത വിസ ലഭിച്ചവര്‍ക്കെല്ലാം ഈ സന്ദര്‍ശക വിസ ലഭിക്കും.

നേരത്തെ മൂന്ന് മാസത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോയി വരലോ പാസ്​പോർട്ട്​ വിഭാഗത്തിൽ പോയി പുതുക്കലോ ആയിരുന്നു രീതി. ഇപ്പോള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള അവസരമുണ്ട്.

അതായത് ഒരു വര്‍ഷത്തെ ആശ്രിത വിസയെടുത്തവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം ഓണ്‍ലൈനായി അബ്ശീര്‍ വഴി വിസ പുതുക്കാം. ഇങ്ങനെ ആറ് മാസം ഒന്നിച്ച് സൗദിയില്‍ തങ്ങാം. എന്നാല്‍, ആറ് മാസത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോയി വരല്‍ നിര്‍ബന്ധമാണ്. ഇങ്ങിനെ പോയി വന്നാല്‍ ഒമ്പതാമത്തെ മാസവും ഓണ്‍ലൈനായി പുതുക്കാം. പിന്നീട് വിസ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന പന്ത്രണ്ടാം മാസത്തില്‍ എക്സിറ്റ് ആവണം.

വിസാ കാലാവധി കൊണ്ട്​ ഉദ്ദേശിക്കുന്നത്​
വിസ സ്​റ്റാമ്പ്​ ചെയ്​ത ശേഷം സൗദിയിൽ നിശ്​ചിത കാലത്തിനുള്ളിൽ വന്നിരിക്കണം. ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി വിസക്ക് മൂന്ന് മാസമാണ് കാലാവധി. അതായത് 30 ദിവസത്തെ വിസ കോണ്‍സുലേറ്റില്‍ നിന്നും സ്​റ്റാമ്പിങ് കഴിഞ്ഞ ശേഷം മൂന്ന് മാസത്തിനുള്ളില്‍ സൗദിയില്‍ എത്തിയാല്‍ മതി. ഇൗ മൂന്ന്​ മാസമാണ്​ വിസാകാലാവധി എന്നതുകൊണ്ട്​ ഉദ്ദേശിക്കുന്നത്​. ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ കാലാവധി ഒരു വര്‍ഷമാണ്. അതായത് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സ്​റ്റാമ്പ്​ ചെയ്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയിൽ എത്തിയാൽ മതി.

നിലവിൽ അപേക്ഷിച്ചവര്‍
മൂന്ന് മാസത്തെ വിസ ഇഷ്യൂ ചെയ്ത് സ്റ്റാമ്പിങിന് കൊടുത്തവര്‍ക്ക് ഒരു മാസത്തേക്കാണ് തിങ്കളാഴ്​ചവരെ വരെ സ്റ്റാമ്പ് ചെയ്ത് ലഭിച്ചതെന്ന്​ ട്രാവൽ ഏജൻസികൾ പറഞ്ഞു. ഇവര്‍ക്ക് ഒന്നുകില്‍ ഒരു മാസത്തേക്ക് സന്ദര്‍ശക വിസയെടുത്ത് പുതുക്കി രണ്ട് മാസം നില്‍ക്കാം. ഇല്ലെങ്കില്‍ അപേക്ഷ പുതുക്കി ഒരു വര്‍ഷത്തേക്ക് അപേക്ഷിക്കേണ്ടി വരും. നിലവില്‍ അപേക്ഷിച്ച വിസ നിലനില്‍ക്കെ തന്നെ മറ്റൊരു വിസക്ക് അപേക്ഷിക്കാന്‍ സാങ്കേതിക തടസ്സങ്ങളൊന്നുമില്ല.

മൂന്ന് മാസത്തെ സന്ദര്‍ശക വിസയെടുത്ത് സൗദിയില്‍ തങ്ങുന്നവര്‍ക്ക് ഇനിയെത്ര മാസം കൂടി ലഭിക്കും എന്ന സംശയം നിലനിൽക്കുന്നുണ്ട്​. മുംബൈയിലെ ട്രാവല്‍ ഏജൻസികളില്‍ ചിലര്‍ ഒരു മാസത്തേക്ക് മാത്രമേ വിസ പുതുക്കാനാകൂ എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് മാസത്തേക്ക് കൂടി ലഭിക്കുമെന്നും ചിലര്‍ പറയുന്നു. വിസ പുതുക്കാന്‍ ശ്രമിക്കു​േമ്പാഴേ ഇക്കാര്യം വ്യക്തമാകൂ.

റിയാദ്​: സൗദിയിലേക്കുള്ള സന്ദര്‍ശക വിസയിലെ മാറ്റങ്ങളും ഫീസ് നിരക്കും പ്രാബല്യത്തിൽ. കുടുംബത്തിനും ആശ്രിതര്‍....

15/08/2019

പ്രളയകാലത്തെ യാത്രാ ചിന്തകൾ !

ദുരിത കാലമായ ഈ പ്രളയകാലത്ത് എന്ത് യാത്രാ ചിന്തകൾ എന്നായിരിക്കും ചിന്തിച്ചു കൊണ്ടിരിക്കുന്നത് അല്ലെ ? ദുരിത കാലത്ത് പറയാൻ പറ്റിയ കഥ തന്നെയാണിത്. തുടർന്ന് വായിക്കാൻ പറ്റിയ കഥ; ഓരോ യാത്രക്കാരനും വായിച്ചിരിക്കേണ്ട കഥ.

1) "ഹലോ - ട്രാവൽസ് അല്ലേ ? ഞാൻ എയർപോർട്ടിൽ പെട്ടു പോയി ഓൺലൈനിൽ എടുത്ത ടിക്കറ്റ് ആണ്. എന്തെങ്കിലും ചെയ്യാൻ പറ്റോ ? "

2) "ഹലോ ട്രാവെൽസ് അല്ലേ ? കൊച്ചി എയർപോർട്ട് ക്ലോസ് ചെയ്തു എന്ന് കേൾക്കുന്നു. ഓൺലൈനിൽ എടുത്ത ടിക്കറ്റ് ആണ്. ഡേറ്റ് ചേഞ്ച് ചെയ്യാൻ പറ്റോ ?"

3) "ഹലോ ട്രാവെൽസ് അല്ലെ ? എയർപോർട്ട് അടച്ചല്ലോ ? കൊച്ചിയിലേക്ക് എടുത്ത ടിക്കറ്റ് ഇനി എന്താ ചെയ്യേണ്ടത് ? ഓൺലൈനിൽ എടുത്ത ടിക്കറ്റ് ആണ്."

4)" ട്രാവെൽസ് അല്ലേ ? കസ്റ്റമർ സർവിസിൽ വിളിച്ചു ഫോൺ എടുക്കുന്നില്ല. കൊച്ചി എയർപോർട്ട് ക്ലോസ് ആണല്ലോ.... ഓൺലൈനിൽ എടുത്ത ടിക്കറ്റ് ആണ്."

5) "കസ്റ്റമർ സർവിസിൽ 3 മണിക്കൂറിൽ അധികമായി ഹോൾഡ് ചെയ്യുന്നു. ഞാൻ എന്താ ചെയ്യുക ? ഞാനും കുടുംബവും അടക്കം 6 അംഗങ്ങൾ ഉണ്ട്. ഞങ്ങളുടെ അവധിയും, പെരുന്നാളും കുളമായി എന്ന് തോന്നുന്നു... ഓൺലൈനിൽ ഏറ്റവും കുറഞ്ഞ നിരക്ക് നോക്കി എടുത്തതാ ... അവർ ഒരു ഉത്തരവാദിത്തവും കാണിക്കുന്നില്ല."

7) "ഹലോ Travels അല്ലേ ? ഓൺലൈനിൽ എടുത്ത ടിക്കറ്റ് നിങ്ങൾക്ക് മാറ്റാൻ പറ്റോ ?"

8) ട്രാവെൽസ് അല്ലേ ? Skyscanner എന്ന വെബ്സൈറ്റ് നോക്കി ഏറ്റവും കുറഞ്ഞ നിരക്ക് എടുത്തപ്പോൾ ഓൺലൈൻ ഏജൻസിയുടെ അഡ്രസ് പോലും നോക്കിയില്ല. ഇപ്പോൾ ഞങ്ങൾ ദുബൈയിൽ ആണ്. വെബ്സൈറ്റിൽ അവരെ ബന്ധപ്പെടാനുള്ള ഒന്നും കാണുന്നില്ല . ഞങ്ങൾ എല്ലാവരുടെയും ടിക്കറ്റ് ചാര്ജ് 2 ലക്ഷത്തിൽ അധികം വരും. നിങ്ങളുടെ സർവീസിന്റെ വില ശരിക്കും ഇപ്പോൾ മനസ്സിലായി. ചെറിയ ലാഭത്തിന് വേണ്ടി വലിയ റിസ്ക് എടുത്തു... തെറ്റ് പറ്റിപ്പോയി .... "

സുഹൃത്തുക്കളെ, ഒരു ട്രാവൽ ഏജൻറ ന് കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ ഒരുപാട് ഫോൺ കോ ളുകളിൽ പ്രസക്തമായവയാണിവ... ഇത് പോലയുള്ളവ ഇനിയും ഒരുപാടുണ്ട്.

രണ്ടാം പ്രളയം കഴിഞ്ഞ കുറെ ദിവസങ്ങളിൽ നമ്മുടെ ഒക്കെ ജീവിത ക്രമങ്ങളുടെ താളം പല വിധത്തിലാണ് നഷ്ടപ്പെടുത്തിയത്. നാം പലരും ആ വലിയ ആഘാതത്തിൽ നിന്നും മോചിതരായി കൊണ്ടിരിക്കുന്നതേയുള്ളൂ.
ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചടികളുണ്ടാകുന്നത് സ്വാഭാവികം മാത്രം. എന്നാൽ നമ്മുടെ സൂക്ഷ്മതകുറവും, കരുതലിന്റെ അഭാവവും, താത്കാലിക ലാഭേഛാഭ്രമവും, ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ഉപേക്ഷയും നിമിത്തം പ്രയാസങ്ങൾ ഉണ്ടാകുന്നു എങ്കിൽ അതിന് കാരണക്കാർ നമ്മൾ തന്നെയാണ്. യാതൊരു സംശയവും അക്കാര്യത്തിലില്ല.

നിങ്ങൾ ഒരു ട്രാവൽ ഏജന്റിനെ സമീപിക്കുന്നത് എപ്പോഴാണ് ? നിങ്ങൾ ഒരു ട്രാവൽ ഏജന്റിൽ നിന്നും പ്രതീക്ഷിക്കുന്നതെന്താണ് ? നിങ്ങളുടെ കയ്യിലുള്ള കുറെ വിലകളുടെ താരതമ്യം ആണോ ? എങ്കിൽ നിങ്ങൾക്ക് ഉചിതമായിട്ടുള്ളത് ട്രാവൽ ഏജൻസി അല്ല, മറിച്ചു ഓൺലൈൻ വെബ്സൈറ്റുകൾ തന്നെയാണ്. സംശയം ലവലേശമില്യ.
കാരണം, ട്രാവൽ ഏജൻസികൾക്ക് കുറഞ്ഞ വിലയുടെ പുറകിൽ മാത്രം സഞ്ചരിക്കാൻ കഴിയില്ല. ഉത്തരവവാദിത്വത്തോടെ നാളെയും തങ്ങളുടെ ഉപഭോക്താവിനെ നേരിടേണ്ടതുണ്ട്. ഒരു ട്രാവൽ ഏജൻറ് മാർക്കറ്റിൽ ലഭ്യമായ ശരിയായ വിലയിൽ തങ്ങളുടെ മിതമായ ലാഭം എടുത്ത്, ശരിയായ സേവന മനസ്ഥിതിയോടെ പ്രവർത്തിക്കുമ്പോൾ, ഓൺലൈൻ വെബ്സൈറ്റുകൾ SEO യുടെ ഭാഗമായി കുറഞ്ഞ വില ആദ്യ സെർച്ചിൽ ലഭ്യമാക്കുവാൻ നിലവിൽ വിറ്റഴിഞ്ഞ ക്ലാസ്സുകളിലെ വില പ്രദർശിപ്പിച്ച് കസ്റ്റമേഴ്സിനെ പലപ്പോഴും കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു സാധാരണക്കാരനായ യാത്രക്കാരൻ മനസ്സിലാക്കാതെ പോകുകയാണ് പലപ്പോഴും.

ട്രാവൽ ഏജൻസികൾക്ക് ഓൺലൈൻ സൈറ്റുകൾ നിലനിൽപ്പിന് ഭീഷണി അല്ലതന്നെ;
ട്രാവൽ ഏജൻസി അനുഭവങ്ങൾ കൊണ്ട് വർഷങ്ങൾ പരിചയമുള്ള ട്രാവൽ ഏജൻസികളുടെ നിലനിൽപിന്റെ പ്രശ്നങ്ങൾ കൃത്യമായി അറിയാം. ഓൺലൈൻ ഏജൻസികളുമായുള്ള മത്സരം അവയിൽ ഒന്ന് മാത്രമാണ്. ഉത്തരവാദിത്വവും, ഗുണനിലവാരവും, വ്യക്തിഗതസേവനങ്ങളും ആഗ്രഹിക്കുന്ന ഒരുപാട് കസ്റ്റമേഴ്സ് താത്കാലിക ലാഭത്തേക്കാൾ ദീർഘവീക്ഷണത്തോടു കൂടിയ ഉന്നത നിലവാരത്തിലുള്ള ട്രാവൽ ഏജൻസി സേവനങ്ങൾ ആണ് ആഗ്രഹിക്കുന്നത്. അത് പലപ്പോഴും അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുമുണ്ട്. ട്രാവൽ ഏജൻസികളെ സംബന്ധിച്ചേടത്തോളം "ratio of repeated customers" അതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്; അതായത് നിലവിൽ സംതൃപ്തരായ കസ്റ്റമേഴ്സിന്റെ എണ്ണം കൂടിയ അളവിൽ ആണ് എന്നർത്ഥം. അതിൽ പലരും വ്യക്തിപരമായി സംവദിച്ചതിൽ നിന്നും മനസ്സിലായത്, ഓൺലൈനിൽ സംഭവിച്ച ഭീമാബദ്ധങ്ങളിൽ ആയിരങ്ങൾ നഷ്ടപ്പെട്ടവരുടെ കദനകഥകളാണ് ! വിരൽ തുമ്പത്തു ഓൺലൈൻ സേവനങ്ങൾ ഉണ്ടെങ്കിലും ഒരു ട്രാവൽ ഏജന്റിനെ സമീപിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതും ഇത്തരം കാരണങ്ങൾ കൊണ്ടാണ്.

നമുക്കറിയാം, Zomato, ubereats, swiggy തുടങ്ങിയ ഓൺലൈൻ Restaurant ഏജൻസികൾ - ഇവർ പാരമ്പര്യ ഹോട്ടലുകളിൽ നിന്നും ഭക്ഷണം വാങ്ങി, അവരുടെ മാർക്കറ്റ് കീഴടക്കലിന്റെ ഭാഗമായി അവരെക്കാൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നു. ഈ കുറഞ്ഞ വില നില നിൽക്കുമ്പോൾ തന്നെ വലിയ പാരമ്പര്യ restaurant കളെതന്നെയാണ് ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് എന്ന് ഓർക്കുക. ആമസോൺ തുടങ്ങിയ പോർട്ടലുകൾ വൻ ഓഫറുകൾ തുടരുമ്പോൾ തന്നെയാണ് ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങി നമ്മുടെ നാട്ടിൽ ചെറുകിട കച്ചവടങ്ങളും നിലനിക്കുന്നത് എന്നോർക്കണം. ട്രാവൽ ഏജൻസികൾക്ക് മാത്രമല്ല ഓൺലൈൻ വിൽപ്പനക്കാരെ നേരിടേണ്ടി വരുന്നത് എന്നർത്ഥം.

ചിലർക്ക് ഓൺലൈൻ ഏജൻസികൾ എന്നത് , വർഷങ്ങളുടെ നല്ല സേവന പാരമ്പര്യമുള്ള ട്രാവൽ ഏജൻസികളെക്കാൾ വലിയ സംഭവം ആയി തോന്നാറുണ്ട്. രജിസ്റ്റർ ചെയ്ത ഓഫീസ് പോലും ഇല്ലാതെ ഒരു വെബ്സൈറ്റ് മാത്രം ഉപയോഗിച്ച്, മാർക്കറ്റിൽ ലഭ്യമല്ലാത്തതും, സത്യസന്ധമല്ലാത്തതും, പ്രായോഗികമല്ലാത്തതുമായ വില നൽകി കസ്റ്റമേഴ്സിനെ ആകർഷിക്കാറുണ്ട് ചില പോർട്ടലുകൾ. ചിലർ അത്തരം ആകർഷണ വലയങ്ങളിൽ വീണു പോകുന്നു. അങ്ങനെ ലഭിക്കുന്ന വിലയും പൊക്കിപിടിച്ചു ട്രാവൽ ഏജൻസികൾ കയറി ഇറങ്ങുന്ന പലരെയും കാണാൻ ഇടയായിട്ടുണ്ട്. അവസാനം ചിലർ പരിഭവിച്ചു ചോദിച്ചു കളയും "ഓൺലൈൻ പോർട്ടലുകൾ ഉണ്ടായത് കൊണ്ട് നിങ്ങൾക്ക് ഒരു കച്ചവടവും ഇല്ല അല്ലെ എന്ന്" അറിവും അനുഭവ ജ്ഞാനവും എല്ലാ മേഖലകളിലും എന്നപോലെ ട്രാവൽ സംബന്ധിയായ കാര്യങ്ങളിലും ബാധകമാണ് എന്നാണു ഇത്തരക്കാരോട് എളിയരീതിയിൽ പറയാനുള്ളൂ. പ്രത്യേകിച്ചു ഏതൊരു യാത്രയും വലിയ അനിശ്ചിതത്വങ്ങളുടെ കലവറയാണ്. ഭാഗ്യങ്ങളാണ് പലപ്പോഴും നമുക്ക് രക്ഷയാകുന്നത് എന്ന് ഇത്തരക്കാർ അറിയാതെ പോകുന്നു. വിവേകമുള്ളവരും, സമയത്തിനും മറ്റും വിലകല്പിക്കുന്നവരും ഭാഗ്യ നിർഭാഗ്യങ്ങളുടെ പുറകെ പോകാറില്ല. കൂടാതെ യാത്രാ നിരക്കുകൾ പലപ്പോഴും ആയിരങ്ങളുടെ വിലയുള്ളതാണ്; അതിൽ ഉണ്ടായേക്കാവുന്ന പത്തുകളുടെയോ, നൂറുകളുടെയോ ലാഭത്തേക്കാൾ വിശ്വാസ്യതയുടെ പുറകെ പോകുന്നവരാണ് ബുദ്ധിമാന്മാർ ! ഓരോ ട്രാവൽ ഏജൻസിയും എന്നാൽ അർഥം ഒരു കൂട്ടം ട്രാവൽ പ്രൊഫഷണലുകളുടെ ഏജൻസി എന്ന് കൂടെയാണ്. അവർക്കു മണിക്കൂറുകളിലും മിനിട്ടിലും മാറി മറിയുന്ന ട്രാവൽ മാർക്കറ്റ്നെ പറ്റിയും, നിരക്കുകളെ പറ്റിയും നല്ല അവഗാഹം ഉണ്ടായിരിക്കും. കാരണം അവരുടെ ജീവിതത്തിൽ കൂടുതൽ സമയം ചിലവഴിക്കപ്പെടുന്ന മേഖലയാണിത്; അതിലുപരിയായി അവരുടെ ജീവനോപാധിയാണ്. ഓരോ ട്രാവൽ ഏജന്റും ആ മേഖലയെ കാണുന്നത് തങ്ങളുടെ അഭിനിവേശം (പാഷൻ) ആയാണ്.

പറഞ്ഞു വന്നത് നിങ്ങൾ ട്രാവൽ ഏജൻറ് നൽകുന്ന വില കണ്ണടച്ച് വിശ്വസിച്ചും കൊണ്ട് യാത്രാ സേവനങ്ങൾ ട്രാവൽ ഏജൻസി വഴി ചെയ്താലേ നിങ്ങളുടെ യാത്ര ശരിയാകൂ എന്നല്ല; മറിച്ചു ഓൺലൈൻ ഏജൻസികളെ കണ്ണടച്ച് വിശ്വസിച്ചു ആയിരക്കണക്കിന് ട്രാവൽ ഏജൻസികളെ അറിഞ്ഞോ അറിയാതെയോ തള്ളിപ്പറയുന്നതിനെയാണ്; അവരുടെ സേവനങ്ങളെ കാണാതെ പോകുന്നതിനെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് യാത്രക്കാരുടെയും, എയർപോർട്ടിൽ കുടുങ്ങിയവരുടെയും യാത്രകൾ ശരിയാക്കാൻ ഉറക്കമിളച്ചവർ ആണ് ട്രാവൽ ഏജൻസി ജീവനക്കാർ. ഇനിയുള്ള ദിവസങ്ങളിലും പ്രളയം മൂലം തങ്ങൾക്കുണ്ടായ നഷ്ടങ്ങളുടെ കണക്കുകൾക്കൊപ്പം തന്നെ തങ്ങളുടെ കസ്റ്റമേഴ്സിന്റെ കാന്സല് ചെയ്യപ്പെട്ട ടിക്കറ്റുകൾ പൂർണതയോടെ റീഫണ്ട് ചെയ്യപ്പെടാൻ airline അക്കൗണ്ടസുമായും, മാനേജരുമായും മല്ലിടേണ്ട സ്ഥിതിവിശേഷം ആണ് ഉണ്ടായിട്ടുള്ളത്. പല തരത്തിലുള്ള എയർലൈനുകൾ, പലതരം റീഫണ്ട് പോളിസികൾ, ഇതിനിടയിൽ കസ്റ്റമർ സംതൃപ്തരാകും വിധം റീഫണ്ട് പ്രോസസ്സ് ചെയ്തു നൽകുക എന്നത് ഒരു കീറാമുട്ടി തന്നെയാണ്.

സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസങ്ങളിലെ ചില അനുഭവങ്ങൾ വെച്ച് സാധാരണക്കാരായ യാത്രക്കാരുടെ അറിവിലേക്കാണ് ഈ കുറിപ്പ്. ഇത്തരം കാര്യങ്ങൾ പലപ്പോഴും മാന്യ ഉപഭോക്താക്കൾ അറിയാതെ പോകുന്നു എന്നുള്ളതാണ് വാസ്തവം.

നിങ്ങളുടെ യാത്ര സംബന്ധിയായ ഏതു ആവശ്യങ്ങൾക്കും എപ്പോഴും ഞങ്ങൾ കൂടെയുണ്ടാകും.

സ്നേഹത്തോടെ, വിശ്വാസത്തോടെ,

In the sudden demise of Former External Affairs Minister   our nation has lost a patriot and leader who inspired countle...
07/08/2019

In the sudden demise of Former External Affairs Minister our nation has lost a patriot and leader who inspired countless people. We pray she rests in peace.
😪

Address

Darussalam Complex. Mavoor Road
Kozhikode
673004

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+919745700500

Alerts

Be the first to know and let us send you an email when Indo Arab Travels. Calicut. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indo Arab Travels. Calicut.:

Share

Category