24/09/2022
എഴുത്തുകൾക്കും അപ്പുറം
അന്നൊരു വെള്ളിയാഴ്ച കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് ധൃതിപിടിച്ച് നടന്നു. പാക്ക് ചെയ്ത ബാഗും എടുത്ത് ഒറ്റ ഓട്ടം ബസ്റ്റാൻഡിലേക്ക്. വീടെത്താൻ! ഉമ്മ പ്രിയപ്പെട്ടത് പലതും 👍 കരുതി വെച്ചിട്ടുണ്ടാവും കഴിക്കാൻ അങ്ങനെ ഓർത്തിരിക്കുമ്പോഴാണ് bus വന്നത്..... വൈകുന്നേരങ്ങളിൽ ബസ്സിനുള്ളിലെ തിരക്കൊന്നു വേറെ തന്നെയാണ്. പെട്ടെന്നൊരു സീറ്റ് കിട്ടിയപ്പോൾ വേഗം ഇരിപ്പിടം ഉറപ്പിച്ചു. Window സീറ്റ് ഒക്കെയാണെങ്കിൽമനസ്സ് മുന്നോട്ടു പിന്നോട്ടും സഞ്ചരിച്ച് അങ്ങനെ പുറത്തേക്ക് നോക്കി നിൽക്കും.ഇടയ്ക്കെപ്പഴോ ഒരു പെൺകുട്ടി എന്നെ തോണ്ടി.താത്ത... ഈ ബാഗ് ഒന്നും മടിയിൽ വെക്കുമോ? ഇങ്ങു താ.. ഇങ്ങോട്ട് ചേർന്നുനിന്നോ ഞാൻ പറഞ്ഞു. നീ എവിടെ പഠിക്കുന്നത് ഞാൻ ചോദിച്ചു.. ഞാനിവിടെ മലപ്പുറത്ത് ഒരു സ്കൂളില അവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കാ!കൂടെ ആരാ ഉപ്പ ഉണ്ടോ? ഇല്ല താത്ത... ന്റെ ഉപ്പ മരിച്ചു. മാമനാണ് കൂടെ, ഉമ്മയോ?ചെറിയ വേദനയോടെ ഞാൻ അവളോട് ചോദിച്ചു.ഉമ്മ കല്യാണം കഴിച്ചു പോയി അതും ദൂരേക്കാ..ന്റെ ഉള്ളൊന്നു പിടച്ചു 😢 അവൾ മലപ്പുറം എത്തീംഖാനയിൽ ആയിരുന്നു പഠിക്കുന്നത്. പ്രിയപ്പെട്ടതൊന്നും നാട്ടിൽ ഇല്ല എന്നതവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി വേദനയോടെ ആണെങ്കിലും ഞാൻ അവളോട് ഒരുപാട് സംസാരിച്ചു, സ്നേഹം പങ്കിട്ടു. പാതി വഴിയിൽ അവൾ ഇറങ്ങിപോവുമ്പോൾ മാനസികമായി ഞങ്ങൾ വല്ലാതെ അടുത്തിരുന്നു.. പിന്നീടങ്ങോട്ട് എന്റെ മനസ്സിന്റെ സഞ്ചാരമായിരുന്നു ഭൂതകാലത്തിലേക്ക്, വേണ്ടുവോളം ബാല്യം ആസ്വദിക്കാൻ ഭാഗ്യം കിട്ടിയ എന്നെക്കുറിച്ചും, ഇതൊന്നും കിട്ടാതെ പോയ ആ പെൺകുട്ടിയെക്കുറിച്ചും. ഇന്നത്തെപ്പോലെ ഫോണോ കാര്യങ്ങളോ ഒന്നും ഇല്ലാത്ത കാലഘട്ടത്തിൽ ആയിരുന്നുഎന്ന് ഓർക്കണം! ഒരുവിധം പ്രായമായപ്പോഴും ഉമ്മാക്കും ഉപ്പാക്കും ഭാരമായ എന്നെ സ്നേഹത്തോടെ പരിപാലിച്ചതോർക്കുമ്പോൾ കണ്ണ് ഒന്നറിയാതെ നനഞ്ഞിരുന്നു.ബസിലെ ആ തിരക്കിനിടയിലും ഞാൻ അങ്ങനെ പലതും ഓർത്തിരുന്നു. വീടെത്താറായപ്പോൾ ആ യാത്ര എനിക്ക് പുതിയ ഒരു അനുഭവമായിരുന്നു നൽകിയത്. ഇപ്പോഴും ഞാൻ അവളെ ഓർക്കാറുണ്ട് സ്നേഹം ഉള്ള ഒരുത്തന്റെ ഭാര്യയായി അവൾ എവിടെയെങ്കിലും സുഖമായി ഉണ്ടാവും എന്ന്!ഇപ്പോഴും നമ്മളൊന്ന് തളരുമ്പോൾ ഉയരുന്ന കൈകളാണ് നാഥാ.... എല്ലാ മാതാപിതാക്കൾക്കും ആയുസ്സും ആരോഗ്യവും നൽകണേ