09/07/2026
#കേരള മുഖ്യമന്ത്രി :ശ്രീ. വി. ഡി. സതീശൻ സാറുടെ ഓഫീസിൽ ഇന്നലെ കണ്ട വേറിട്ടൊരു അനുഭവം...--------------------------------------------------സന്ദർശകരാൽ തിങ്ങി വിങ്ങി നിൽക്കുന്ന തലസ്ഥാനനഗരി യിലെ മുഖ്യമന്ത്രിയുടെ ഓഫീസ്.... വരാന്തയിൽ ക്യൂ നിൽക്കുന്ന ഒരു കുറിയമനുഷ്യൻ രോമതൊപ്പിയണിഞ്ഞു കടന്നു വരുന്നു... സതീശൻ സാറുടെ ചുറ്റും നിറഞ്ഞു നിൽക്കുന്ന കൂട്ടത്തിലേക്ക് അയാളെത്തി പിറകിലായ് പതുങ്ങി നിന്നു... ആൾക്കൂട്ടത്തിൽ നിന്നും ഉറക്കെ മുഖ്യമന്ത്രി... അ.. ആരാ.. ഇത്....... (പിന്നെ രണ്ടാളും ഒരു കെട്ടിപ്പിടുത്തം ).............. നമ്മൾ തമ്മിൽ ഒരു ഫോർമാലിറ്റിയും വേണ്ടാട്ടോ... എന്ത് കാര്യത്തിനാണെകിലും എപ്പഴും വരാം.... മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മുന്നിൽ അയാൾ വിനയാന്വിതനായി....... ...................... രാങ്ങാട്ടൂർ ശൈലിയിൽ വന്നയാൾ അടക്കം പറഞ്ഞു...'ഇതെന്റെ ചങ്കാണ്.... ഇരട്ടയല്ല., ഒറ്റ... കേട്ടവർ ഊരിച്ചിരിച്ചു രണ്ടുപേരെയും ആസ്വദിക്കവേ... മുഖ്യമന്ത്രി കൈകൾ ചേർത്ത് കുലുക്കി പറഞ്ഞു... ഞാൻ കട്ടക്ക് കൂടെയുണ്ടാവും........,.. . പിന്നെ ആൾക്കൂട്ടത്തോട് സാഹിബിനെ അണച്ചു കൂട്ടി പരിചയ പ്പെടുത്തി "പുള്ളി ആരാന്നറിയോ...? നമ്മൾ വരാൻ വേണ്ടി എന്തൊരാത്രം പണിയെടുത്തആളാ... അതൊന്നും മറക്കില്ല.... .... . ഇടയിൽ കയറി മുഖ്യമന്ത്രിയുടെ സഹായിയുടെ ഒരു കമന്റും...."സാറ്... റിലാക്സ് ആവാൻ ആവാൻ രണ്ട് തവണയെങ്കിലും ഉപയോഗിക്കുന്ന മരുന്നാ താങ്കളുടെ സ്പീച്ച്... കേട്ട് നിന്നവർ ആർത്തു ചിരിച്ചു... കൂട്ടത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശനും..!.. മുഖ്യമന്ത്രി തിരക്കൊന്നും മാനിക്കാതെ തുടർന്നു... " ഓരോ വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക്...നീങ്ങുന്ന ആളാ... നിങ്ങളൊക്കെ പാടുപെട്ടാ ഞങ്ങളൊക്കെ ഇവിടെ ഇരിക്കുന്നത്.. മറക്കൂല.. ഞാൻ തീരെ മറക്കൂല... (സന്തോഷത്തിൽ കണ്ണുനിറഞ്ഞു രാങ്ങാട്ടൂർ.............. സ്റ്റാഫും.. സെക്യൂരിറ്റിയും IAS കാ രുൾപ്പെടെയുള്ള സെക്രട്ടേറിയേറ്റ് ജീവനക്കാരും ഈ മനസ്സ്തുറന്ന രംഗങ്ങൾ ക്ക് സാക്ഷിയാകവേ... കേരളത്തിന്റെ മുഖ്യമന്ത്രിക്ക്. സ്നേഹ വായ്‌പോടെ സിദ്ധീഖ് അലി സാഹിബ് മു ത്തം കൊടുത്തപ്പോൾ ഒരു ജ്യേഷ്ട സഹോദരനെപ്പോലെ നിന്നുകൊടുത്ത ആ രംഗവും രാങ്ങാട്ടൂരിനെ ഹൃദയത്തോട് ചേർത്തി പുറത്തു കരസ്പർശമായി പെയ്തിറങ്ങിയ മുഖ്യ മന്ത്രിയുടെ ശൈലിയും ഭാവവും കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു.... വരവിന്റെ ഉദ്ദേശ്യം തിരക്കിയപ്പോൾ തന്റെ ലെറ്റർപേഡിൽ കരുതിവെച്ച ഒരു നിവേദനം അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകി... പാടത്തും... നഞ്ചയിലുമായി വീട് വെച്ച് താമസമാക്കിയ വീട്ടുനമ്പർ ലഭിക്കാത്ത എല്ലാ പാവങ്ങൾക്കും നിരുപാധിക മാപ്പ് നൽകി നമ്പർ ലഭിക്കാനുള്ള നടപടിക്കായിരുന്നു അത് ....... " കടക്ക് പുറത്ത്.... എന്നല്ല.., കയറ് അകത്ത്...എന്ന് നമുക്ക് അതിനെ വായിക്കാം.... ഇങ്ങനെയാവണം ഭരണാധികാരിയും ജനങ്ങളും.. 🙏.